
സംസ്ഥാനത്തുണ്ടായ എല്ലാ വാഹനാപകടങ്ങളെക്കുറിച്ചും അന്വേഷിക്കാൻ അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ ഗതാഗത വകുപ്പ്. എല്ലാ ജില്ലയിലും “പോസ്റ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ ടീം ” രൂപീകരിക്കാനുള്ള തീരുമാനം ഗതാഗത വകുപ്പ് മന്ത്രി സിപി ജോണിന്റെ നിർദേശ പ്രകാരമാണ് തീരുമാനം.
സംസ്ഥാനത്തുണ്ടാകുന്ന എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കുകയാണ് ലക്ഷ്യം. രണ്ടുപേരിൽ കൂടുതൽ മരിക്കുന്ന അപകടങ്ങളാണ് അന്വേഷിക്കുക. ജില്ലയിലെ ആർടിഒ, പോലീസ് ഇൻസ്പെക്ടർ, പിഡബ്ല്യൂഡി ഉദ്യോഗസ്ഥർ എന്നിവരാണ് സ്ഥിരം അംഗങ്ങൾ
ദേശീയപാത ഉദ്യോഗസ്ഥർ, നാറ്റ്പാക്കിലെ ഉദ്യോഗസ്ഥൻ എന്നിവരേയും ഇൻവസ്റ്റിഗേഷൻ ടീമിൽ ഉൾപ്പെടുത്തും. ഡ്രൈവർമാരുടെ മാനസിക ആരോഗ്യം പരിശോധിക്കാൻ ഡോക്ടർമാരെ ഉൾപ്പെടുത്താനും ആലോചന. കൊട്ടാരക്കര ടിപ്പർ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

