
അനധികൃത മണ്ണ് ഖനനവുമായി ബന്ധപ്പെട്ട് മിന്നൽ പരിശോധനയുമായി വിജിലൻസ്. ഓപ്പറേഷൻ എർത്ത് ഗാർഡ് എന്ന പേരിലാണ് വിജിലൻസിന്റെ പരിശോധന. 14 ജില്ലകളിലും വിജിലൻസ് പരിശോധന നടത്തി.
പരിശോധനയിൽ ഉദ്യോഗസ്ഥരിൽ നിന്ന് 4,69,800 രൂപ കണ്ടെത്തി. 14 ഉദ്യോഗസ്ഥർ ഇടപാടുകാരിൽ നിന്ന് പണം വാങ്ങിയതായും വിജിലൻസിന്റെ കണ്ടെത്തൽ. കെട്ടിട നിർമ്മാണത്തിന്റെ പേരിൽ അനുമതി വാങ്ങിയ ശേഷമാണ് തിരിമറി നടത്തിയത്.
ALSO READ: പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നുവെച്ചു; പാലക്കാട് മെറ്റീരിയൽ റൂം തുറക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ
മൈനിംഗ് ജിയോളജി വകുപ്പിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരാണ് അഴിമതി നടത്തിയത്. അതേസമയം മണ്ണ് മാഫിയ സംഘങ്ങൾ കുന്നുകൾ ഇടിച്ചാണ് ഖനനം നടത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ
നിർദ്ദേശ പ്രകാരമാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. കുറ്റക്കാർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്ന് മനോജ് എബ്രഹാം അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

