
വൈദ്യുതി ഉപയോഗത്തിൽ പ്രതിസന്ധി കടന്ന് കേരളം. വേനൽ ചൂടിൽ സാധാരണയെക്കാൾ ആവശ്യകത കൂടിയിട്ടും കേരളത്തിൽ വൈദ്യുതി ഉറപ്പാക്കാനായി. പ്രതിദിന വൈദ്യുതി ഉപഭോഗം മാർച്ചിൽ തന്നെ പത്തു കോടി യൂണിറ്റിലെത്തി. ഏപ്രിലിലും മെയിലും ഇതിലും ഉയരാനാണ് സാധ്യത.
സംസ്ഥാന സർക്കാരിന്റെ ആഭ്യന്തര ഉത്പാദനത്തിലെയും വിതരണത്തിന്റെയും മികവാണ് പ്രതിസന്ധി മറികടക്കാൻ കാരണം. പ്രതിദിന വൈദ്യുതി ഉപഭോഗം മാർച്ച് മാസം തന്നെ 10 കോടി യൂണിറ്റിലെത്തി. വരുന്ന രണ്ട് മാസങ്ങളിലും ഇതിലും ഉയരാനാണ് സാധ്യത. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആഭ്യന്തര ഉത്പാദനത്തിൽ നേടിയത് 1360.75 മെഗാവാട്ടിന്റെ റെക്കോർഡ് വർദ്ധനവാണ്.
സൗരോർജ്ജ നിലയങ്ങളിലൂടെ മാത്രം 1360.75 മെഗാ വാട്ട് സ്ഥാപിത ശേഷിയിലത്തി. 2024-25 സാമ്പത്തിക വർഷത്തിൽ ദ്യുതി 2 പദ്ധതി വഴി ലൈൻ നിർമ്മാണം, ട്രാൻസ്ഫോർമർ, ലൈനുകളുടെ ശേഷി വർദ്ധിപ്പിക്കൽ, റീ കണ്ടക്ടറിങ്ങ് ഉൾപ്പെടെ 705 കോടിയുടെ പ്രവർത്തനം പൂർത്തിയാക്കി. മൂന്നുവർഷം കൊണ്ട് ദീർഘകാല പ്രസരണ വികസനത്തിനായി 400 കെ വി സബ്സ്റ്റേഷൻ ഉൾപ്പെടെ 30 സബ്സ്റ്റേഷൻ പൂർത്തിയാക്കി. സ്കാട സംവിധാനത്തോടെ ആറ് 220 കെ വി സബ്സ്റ്റേഷനും പൂർത്തീകരിച്ചു.
പ്രസരണ ശൃംഖലയ്ക്ക് പുറത്തുനിന്നും 4455 മേഘാവാട്ട് വൈദ്യുതി എത്തിച്ച് വിതരണം ചെയ്യാനുള്ള ശേഷിയുണ്ട്. 400 കെ വി കരിന്തളം സബ്സ്റ്റേഷന്റെ നിർമ്മാണമാണ് പൂർത്തിയായത്. ഉടുപ്പി-കാസർഗോഡ് 400 കെ വി ലൈനും പൂർത്തിയാകുന്നതോടെ കേരളത്തിന്റെ ഇറക്കുമതി ശേഷി 6000 മെഗാവാട്ടാകും. 2031 – 32ൽ 10,000 മെഗാ വൈദ്യുതി ഉപഭോഗം മുന്നിൽകണ്ട് തിരുവനന്തപുരം കോഴിക്കോട് കോട്ടയം എന്നിവിടങ്ങളിലെ 400 കെ വി സബ്സ്റ്റേഷനുകളുടെ ശേഷി ഉയർത്തുകയാണ്. ഇതൊക്കെയും വൈദ്യുതി സ്വയം പര്യാപ്തതയിലേക്കുള്ള കുതിപ്പിന് വേഗം പകരുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here