
ധൈഷണിക വിരുദ്ധതയാണ് കേരളത്തിലെ (ഇന്ത്യയിലെ തന്നെ ) മാധ്യമങ്ങളുടെ അടിസ്ഥാന സ്വഭാവമെന്ന് വിമർശിച്ച് കെ കെ ഷാഹിന. സി പി ഒ സമരം അവസാനിപ്പിച്ച് പിരിഞ്ഞു പോകുന്ന ഉദ്യോഗാര്‍ഥികളെ റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രതിനിധി ഇന്റര്‍വ്യൂ ചെയ്യുന്നത് കണ്ടതാണ് ഇപ്പോള്‍ ഇത് എഴുതാന്‍ പെട്ടെന്നുള്ള കാരണം. ദയനീയമായ നിലവാരത്തകര്‍ച്ച എന്നല്ലാതെ ഒന്നും പറയാനില്ലെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
53 ശതമാനം നിയമനം നടന്നുകഴിഞ്ഞ ഒരു ലിസ്റ്റില്‍ ഏറ്റവും താഴെ റാങ്കില്‍ വന്ന ആളുകളാണ് ഈ സമരം ചെയ്യുന്നത്. മാധ്യമ ശ്രദ്ധയില്‍ നില്‍ക്കാന്‍ വേണ്ടി ഉദ്യോഗാര്‍ഥികള്‍ ഓരോ ദിവസവും വ്യത്യസ്തമായ സമര രീതികള്‍ അവലംബിക്കുന്നു. അതിന്റെ പിറകെ പോകുന്ന മാധ്യമങ്ങള്‍ വലിയ എന്തോ മനുഷ്യാവകാശ ലംഘനം നടന്നത് പോലെ കണ്ണീര് ചേര്‍ത്ത് കഥ പൊലിപ്പിക്കുന്നു. സമരക്കാര്‍ കരയുന്നു, മുഖ്യമന്ത്രിയെ പ്രാകുന്നു.
‘നിങ്ങളുടെ റാങ്ക് എത്രയാണ് എന്ന ഒരൊറ്റ ചോദ്യം പോലും ധൈഷണിക വിരുദ്ധതയുടെ അംബാസഡര്‍മാരായ മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നില്ല. കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ സാമൂഹ്യ സംവാദങ്ങളെയും ഈ ധൈഷണിക വിരുദ്ധത ബാധിച്ചിട്ടുണ്ടെന്നും അവർ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് താഴെ വിശദമായി വായിക്കാം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here