35,500 രൂപ പിഴയടയ്ക്കാൻ തയ്യാറായില്ല; ഉടമസ്ഥനും ഡ്രൈവര്‍ക്കും 54,000 രൂപ വീതം കോടതി പിഴ വിധിച്ചു

kerala-mvd

അമിതഭാരം കയറ്റിയ വാഹനത്തിന്റെ ഉടമസ്ഥനും ഡ്രൈവര്‍ക്കും 54,000 രൂപ വീതം പിഴ അടയ്ക്കാന്‍ കോടതിവിധി. മൊത്തം 1,08,000 രൂപ അടയ്ക്കണം. എറണാകുളം ആര്‍ ടി എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയ കേസിലാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (സ്‌പെഷ്യല്‍ കോര്‍ട്ട് ഫോര്‍ എം പി/എം എല്‍ എ) മേരി ബിന്ദു ഫെര്‍ണാണ്ടസ് പ്രതികള്‍ കുറ്റക്കാര്‍ ആണെന്ന് കണ്ടെത്തി പിഴയിട്ടത്.

2021 ഫെബ്രുവരി 22ന് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം ബി ശ്രീകാന്ത് കാലടിയില്‍ വാഹന പരിശോധനയ്ക്കിടെയാണ് അമിത ഭാരം കയറ്റി വന്ന ടിപ്പര്‍ ടോറസ് കണ്ടെത്തിയത്. 35 ടണ്‍ മാത്രം അനുവദിച്ചിട്ടുള്ള വാഹനത്തില്‍ 52,490 കിലോ ഭാരം കയറ്റിയിരുന്നു. 17 ടണ്‍ അമിത ഭാരം കണ്ടെത്തിയതിനെ തുടര്‍ന്ന് 35,500 രൂപ കോമ്പൗണ്ട് ചെയ്യാന്‍ ഇ- ചെല്ലാന്‍ നല്‍കിയിരുന്നു. എന്നാല്‍, വാഹന ഉടമയും ഡ്രൈവറും കോമ്പൗണ്ട് ചെയ്യാന്‍ തയ്യാറല്ലാത്തതിനാല്‍ ആര്‍ ടി ഒയുടെ നിര്‍ദേശപ്രകാരം എ എം വി. ഐ ജോബിന്‍ എം ജേക്കബ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

Read Also: തൃശ്ശൂരില്‍ ബൈക്കില്‍ പോകുകയായിരുന്ന കുടുംബത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന

വാഹന ഉടമയായ പട്ടിമറ്റം സ്വദേശി ബെന്നി ടി യു, ഡ്രൈവര്‍ ഇടുക്കി മഞ്ഞപ്പാറ സ്വദേശി പ്രിന്‍സ് ജോസഫ് എന്നിവര്‍ കോടതിയില്‍ കുറ്റം നിഷേധിച്ചാല്‍ കേസ് വിചാരണയിലേക്ക് നീളുകയായിരുന്നു. മോട്ടോര്‍ വാഹന വകുപ്പിന് വേണ്ടി കോടതിയില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സുമി പി ബേബി ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News