‘മയക്കുമരുന്നിന്റെ ഉറവിടം കേരളമല്ല, അവിടേയ്ക്ക് നമ്മൾ എത്തണം; അതിന് കേന്ദ്രത്തിന്റെ പിന്തുണ വേണം’: മന്ത്രി എം ബി രാജേഷ്

Kerala drug cases

ഇന്ത്യയിൽ മയക്കുമരുന്ന് ഉപഭോഗത്തിൽ ആദ്യ അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഉൾപ്പെട്ടിട്ടില്ല, എങ്കിൽ തന്നെയും കേരളത്തിൽ ലഹരി ഉത്പ്പനങ്ങൾ വിൽക്കുന്നത് കുറവല്ല. ശക്തമായ എൻഫോഴ്‌സ്‌മെന്റ് നടപടികൾ ഉള്ളതിനാൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നതിൽ സംസ്ഥാനം മുൻപന്തിയിലാണ്. അത് നമ്മുടെ മികവ് തന്നെയാണ്. കാരണം മറ്റ് സംസ്ഥാനങ്ങൾ ഇതൊന്നും ​ഗൗരവമായി എടുക്കുന്നില്ല എന്നുള്ളതാണ്. ലഹരിയുടെ ഉറവിടത്തിലെത്തണമെങ്കിൽ കേന്ദ്രത്തിന്റെ പിന്തുണ വേണമെന്നും കൈരളി ന്യൂസിന്റെ പബ്ലിക് ഓഡിറ്റ് എന്ന പരിപാടിയിൽ മന്ത്രി എം ബി രാജേഷ് പറഞ്ഞു.

ചെറിയ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാൽ പോലും കേസെടുക്കുന്ന കർശനമായ നിലപാടാണ് കേരളം സ്വീകരിച്ചുവരുന്നത്. മയക്കുമരുന്ന് കേസുകളിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുന്നതിൽ കേരളം ദേശീയ ശരാശരിയേക്കാൾ ഏറെ മുന്നിലുമാണ്. ഇന്ത്യയിലെ ശരാശരി ശിക്ഷാ നിരക്ക് 78 ശതമാനമായിരിക്കെ, കേരളത്തിൽ ഇത് 98.5 ശതമാനമാണെന്നും മന്ത്രി വിശദീകരിച്ചു.

Also read: ‘ദേവസ്വത്തിന്റെ ഒരു രൂപപോലും എടുക്കാൻ സർക്കാരിന് അധികാരമില്ല; അങ്ങോട്ട് എത്ര വേണമെങ്കിലും ചെലവാക്കാം’: മന്ത്രി വിഎൻ വാസവൻ

കഴിഞ്ഞ 10 വർഷമായി ഈ നിരക്ക് 96 ശതമാനത്തിന് താഴെ പോയിട്ടില്ല, എന്നത് കേരളത്തിലെ അന്വേഷണ ഏജൻസികളുടെ മികവായിട്ടാണ് കണക്കാക്കപ്പെടുന്നത്. കേരളത്തിന് പുറത്തും ലഹരി മാഫിയക്കെതിരെ കേരള പൊലീസും എക്സൈസും വൻ നടപടികളാണ് സ്വീകരിക്കുന്നത്.

ആൻഡമാനിൽ നിന്ന് 100 കോടി രൂപയുടെ മയക്കുമരുന്ന് കേരളാ സംഘം കണ്ടെത്തി നശിപ്പിച്ചിരുന്നു. ഹൈദരാബാദിൽ സിന്തറ്റിക് ഡ്രഗ് നിർമ്മിച്ചിരുന്ന പ്രമുഖ ശതകോടീശ്വരനെ തൃശ്ശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി വിമാനത്താവളത്തിൽ വെച്ച് നൈജീരിയൻ പൗരനെയും, ഗുഡ്ഗാവിലെ ഫാക്ടറിയിൽ നിന്ന് ആഫ്രിക്കൻ പൗരന്മാരെയും കേരളാ സംഘമാണ് പിടികൂടിയത്.

Also read: പണം സമ്പാദിക്കാനുള്ള എളുപ്പമാർ​ഗത്തിൽ പെടരുതേ… മുഖ്യമന്ത്രിയുടെ ചിത്രം ഉപയോ​ഗിച്ച് തട്ടിപ്പ്; ജാ​ഗ്രത നിർദ്ദേശവുമായി സൈബർ പൊലീസ്

കേരളത്തിലേക്ക് എത്തുന്ന സിന്തറ്റിക് മയക്കുമരുന്നിന്റെ പ്രധാന ഉറവിടങ്ങൾ ബാംഗ്ലൂരും ഗോവയുമാണ്. മുന്ദ്ര, മുംബൈ തുടങ്ങിയ തുറമുഖങ്ങൾ വഴിയാണ് അന്താരാഷ്ട്ര തലത്തിൽ മയക്കുമരുന്ന് ഇന്ത്യയിലേയ്ക്ക് എത്തുന്നത്. കേരളം ഇതിന്റെ ഒരു വിപണി മാത്രമാണെന്നും ഉറവിടമല്ലെന്നും മന്ത്രി വിശദീകരിച്ചു.

മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കാൻ മുഖ്യമന്ത്രി അധ്യക്ഷനായ സമിതിക്ക് പുറമെ, തദ്ദേശ സ്ഥാപനങ്ങളിലും വാർഡ്, സ്കൂൾ തലങ്ങളിലും ലഹരി വിരുദ്ധ സമിതികൾ കേരളത്തിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. സ്കൂൾ തലത്തിലുള്ള ശക്തമായ നിരീക്ഷണം ലഹരി ഉപയോഗം തടയുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News