
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 62-ാം സംസ്ഥാന സമ്മേളനത്തിന് തുടക്കം. ജനിതക ശാസ്ത്രജ്ഞൻ ഡോക്ടർ പാർത്ഥ പി മജുംദാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാസ്ത്രഗവേഷണത്തിൽ കണിശതയും നൈതികതയും നഷ്ടമാകുന്നത് വൻദുരന്തമാണെന്ന് പാർത്ഥ പി മജുംദാർ പറഞ്ഞു. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ സമ്മേളനത്തിനാണ് പാലക്കാട് തുടക്കമായത്. ജനിതകശാസ്ത്രജ്ഞൻ ഡോക്ടർ പാർത്ഥ പി മജുംദാർ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ പ്രമുഖ ഗവേഷണസ്ഥാപനങ്ങളും ഗവേഷണ ഗൈഡുമാരുമെല്ലാം നിക്ഷിപ്ത താത്പര്യങ്ങളോടെ വ്യാജഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നിലയാണ് വന്നിരിക്കുന്നക്കുന്നതെന്ന് പാർത്ഥ പി മജുംദാർ പറഞ്ഞു. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി കെ മീരാഭായ് അധ്യക്ഷത വഹിച്ചു. മുൻമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസ്ഡന്റ് കെ ബിനുമോൾ, അമിത മഞ്ജുംദാർ, പരിഷത്ത് ജനറൽ സെക്രട്ടറി പി വി ദിവാകരൻ എന്നിവർ സംസാരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here