
ആർ എസ് എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ മരണവുമായി ബന്ധപ്പെട്ട തിരുവന്തപുരത്തെ ബിജെപി നേതൃത്വത്തിന്‍റെ പ്രസ്താവന തള്ളി ആർ എസ് എസ് നേതാക്കളുടെ മൊഴി. ആനന്ദ് സജീവ ആർഎസ്എസ് പ്രവർത്തകനെന്നും ആനന്ദ് സജീവ ആർഎസ്എസ് പ്രവർത്തകൻ അദ്ദേഹം പങ്കെടുത്തിരുന്നു എന്നുമുള്ള മൊഴി പുറത്ത് വന്നു.
കഴിഞ്ഞ ഏഴു വർഷമായി ആനന്ദ് ആർഎസ്എസിൽ ഇല്ലെന്നായിരുന്നു ജില്ലാ സെക്രട്ടറി കരമന ജയന്‍റെ വാദം. ബിജെപിക്കാരനേ അല്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷും പറഞ്ഞിരുന്നു. ബിജെപി നേതൃത്വത്തിന്‍റെ നിലപാട് തള്ളുന്നതാണ് ആർ എസ് എസ് നേതാക്കളുടെ മൊഴി.
വാർഡിലെ സ്ഥാനാർത്ഥി നിർണയ യോഗത്തിലേക്ക് ആനന്ദിനെ വിളിച്ചത് ആർ എസ് എസ് നഗർ കാര്യവാഹ് രാജേഷാണ്. സ്ഥാനാർത്ഥിത്വ താൽപര്യം ആനന്ദ് പറഞ്ഞിരുന്നില്ലെന്നും നേതാക്കൾ മൊഴി നൽകിയിട്ടുണ്ട്.
UPDATING…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

