
ബത്തേരി അർബൻ ബാങ്ക്, സഹകരണ ബാങ്ക് ഉദ്യോഗ നിയമന അഴിമതിയില്‍ ഐസി ബാലകൃഷ്ണൻ എം എൽ എയ്ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലൻസ്. ഐസി ബാലകൃഷ്ണൻ നിയമന കോഴ വാങ്ങിയതായി വിജിലൻസിന് തെളിവുകൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തത്. എൻ എം വിജയൻ്റെ ഡയറിയിൽ ഐസി ബാലകൃഷ്ണൻ കോടികൾ വാങ്ങിയതായി എഴുതി ചേർത്തിരുന്നു.
എൻ എം വിജയൻ്റെ വീട്ടിൽ നിന്നും ആറ് ലക്ഷം രൂപ ഐസി ബാലകൃഷ്ണൻ വാങ്ങിയതായി തെളിവുകൾ വിജിലൻസിന് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് എഫ് ഐ ആർ. വിജയന്റെയും ഐസി ബാലകൃഷ്ണന്റെയും ഫോൺ സംഭാഷണ റെക്കോർഡുകളും വിജിലൻസിന് ലഭിച്ചിരുന്നു.
അതേസമയം, എൻ എം വിജയൻ ആത്മഹത്യ ചെയ്തതിന് പിന്നാലെ ആത്മഹത്യാ പ്രേരണ കുറ്റത്തിൽ ഐ സി ബാലകൃഷ്ണൻ എം എല്‍ എ ഒന്നാം പ്രതിയായിരുന്നു.
ബത്തേരി അർബൻ ബാങ്ക് സഹകരണ ബാങ്ക് എന്നിവിടങ്ങളിലെ ഉദ്യോഗ നിയമന അഴിമതിയിലാണ് വിജിലൻസ് ഇപ്പോൾ എഫ്ഐആർ ഇട്ടിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

