കോതമംഗലത്ത് കാട്ടാന ആക്രമണം: രണ്ട് ബൈക്ക് യാത്രികർക്ക് പരുക്ക്

elephant attack

കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് ബൈക്ക് യാത്രികർക്ക് പരുക്കേറ്റു. കുളങ്ങാട്ടുകുഴി സ്വദേശി കല്ലുമുറിക്കൽ വീട്ടിൽ ഗോപി, ബന്ധുവായ പട്ടം മാറുകുടി അയ്യപ്പൻകുട്ടി എന്നിവർക്കാണ് പരുക്കേറ്റത്. കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ഇന്നു രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം. ഇരുചക്ര വാഹനത്തിൽ വന്ന ഇവരെ കണ്ട കാട്ടാനക്കൂട്ടം വാഹനത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു.

വാഹനം നിർത്തി ഇറങ്ങാൻ ശ്രമിച്ച ഗോപിയെ ആന തുമ്പിക്കൈ കൊണ്ട് തട്ടിയെറിഞ്ഞു. ചിന്നം വിളിച്ച് ഭീതി പരത്തിയ ആനകളെ ഫോറസ്റ്റ് വാച്ചർ എത്തിയാണ് ഓടിച്ചത്. ഏഴോളം ആനകൾ കൂട്ടത്തിൽ ഉണ്ടായിരുന്നതായി ഗോപി പറഞ്ഞു. പരിക്കേറ്റ ഇരുവരെയും കോതമംഗലം ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ: ‘കയ്യിലുള്ളത് കറൻസിയല്ല, പാർട്ടി പതാക’; കാരശ്ശേരിയിൽ കോൺഗ്രസിൽ പൊട്ടിത്തെറി, പാർട്ടിയിൽ സജീവമല്ലാത്ത മുതലാളിക്ക് സീറ്റ് നൽകിയതിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

അതേസമയം, കാട്ടാന ആക്രമണം ഇപ്പോള്‍ തുടര്‍ക്കഥയാവുകയാണ്. നേരത്തെ പനവല്ലിയില്‍ സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനു നേരെയും കാട്ടാന പാഞ്ഞടുത്തിരുന്നു. ഭിന്നശേഛിക്കാരനായ യുവാവിന് നേരെയാണ് ആക്രമണമുണ്ടായത്. കാട്ടില്‍ നിന്ന് ആന പാഞ്ഞിറങ്ങുന്നത് കണ്ട് വേഗം സ്കൂട്ടര്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നീട് തൻ്റെ സ്കൂട്ടര്‍ ആന കൊമ്പുകൊണ്ട് കുത്തിമറിക്കുകയായിരുന്നു. അപകടത്തില്‍ നിന്ന് ഷിബു തലനാരി‍ഴയ്ക്കാണ് രക്ഷപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News