
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഉണ്ടായ അപ്രതീക്ഷിതമായ തിരിച്ചടി സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു. എല്ലാ ഘട്ടങ്ങളിലും ശരിയായ പരിശോധന നടത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തിയാണ് പാര്‍ട്ടി മുന്നോട്ട് പോയിട്ടുള്ളത്. അതിലൂടെ കൂടുതല്‍ വിശ്വാസമാര്‍ജ്ജിച്ച് തിരിച്ചുവന്ന ചരിത്രമാണ് പാര്‍ട്ടിക്കുള്ളതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
2010-ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 6 ജില്ലാ പഞ്ചായത്ത് സ്ഥാപനങ്ങളില്‍ മാത്രമാണ് വിജയിച്ചത്. ഇപ്പോള്‍ അത് ഏഴായി വര്‍ദ്ധിച്ചിട്ടുണ്ട്. 2010-ല്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍ 59 ഇടത്താണ് എല്‍ഡിഎഫിന് വിജയിക്കാനായത്. ഇപ്പോഴത് 77 ആയി മാറിയിട്ടുണ്ട്. 2010-ല്‍ ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫിന് 360 എണ്ണത്തിലാണ് വിജയമുണ്ടായത്. 343 എണ്ണത്തില്‍ വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 70 എണ്ണത്തിന്റെ തുല്യത കൂടി കണക്കിലെടുത്താല്‍ അക്കാലവുമായി താരതമ്യം ചെയ്‌താല്‍ വലിയ തിരിച്ചടിയേറ്റില്ലെന്ന് മനസ്സിലാവുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
ALSO READ; കോഴിക്കോട് കോർപ്പറേഷൻ ഇടതിന് തന്നെ: ബ്ലോക്കിലും എൽഡിഎഫ് മുന്നേറ്റം; ജില്ലാ പഞ്ചായത്തിൽ യുഡിഎഫ്
2010-ല്‍ മുന്‍സിപ്പാലിറ്റികളില്‍ എല്‍ഡിഎഫിന് 17 എണ്ണമാണ് വിജയിക്കാനായത്. ഇപ്പോഴത് 28 ആയി മാറിയിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 2 സീറ്റിന്റെ വ്യത്യാസത്തില്‍ മാത്രമാണ് എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കാതെ പോയത്. എല്‍ഡിഎഫ് തകര്‍ന്നിരിക്കുന്നുവെന്നുള്ള പ്രചാരണം യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കാത്തതുകൊണ്ട് ഉണ്ടായിട്ടുള്ളതാണ്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്ലാ വര്‍ഗ്ഗീയ ശക്തികളുമായും പരസ്യമായും, രഹസ്യമായും കൂട്ടുചേര്‍ന്നുകൊണ്ടാണ് യുഡിഎഫ് മത്സരിച്ചത്. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിനും തിരിച്ചും ലഭിച്ച നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മതരാഷ്‌ട്രവാദം മുന്നോട്ടുവെക്കുന്ന വര്‍ഗ്ഗീയ ശക്തികളുടെ വോട്ടുകളും, പ്രചരണങ്ങളും യുഡിഎഫിന് സഹായകമായി. ഇത് സൃഷ്ടിച്ച ചര്‍ച്ചകള്‍ ബിജെപിക്കും വളമായിട്ടുണ്ടെന്നും സിപിഐഎം പ്രസ്താവനയിൽ പറയുന്നു.
തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ വിജയമുണ്ടായി എന്ന പ്രചരണം വസ്‌തുതകള്‍ക്ക് നിരക്കുന്നതല്ല. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറിയിട്ടുണ്ടെങ്കിലും കേവല ഭൂരിപക്ഷം ലഭിക്കുന്ന സ്ഥിതിയുണ്ടായില്ല. നേരത്തെ ബിജെപി വിജയിച്ച പന്തളം മുന്‍സിപ്പാലിറ്റി എല്‍ഡിഎഫ് തിരിച്ചു പിടിച്ചു. പാലക്കാട് മുന്‍സിപ്പാലിറ്റിയിലാവട്ടെ ഭൂരിപക്ഷം നഷ്ടപ്പെടുകയും ചെയ്‌തു. കുളനട, ചെറുകോല്‍, മുത്തോലി പഞ്ചായത്തുകള്‍ ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കേരളത്തിലാകെ കാസര്‍ഗോഡ് ജില്ലയിലെ ഒരു ജില്ലാ പഞ്ചായത്ത് സ്ഥാനം മാത്രമാണ് ബിജെപിക്കുള്ളത്. ഇതാവട്ടെ നേരത്തെ നിലവിലുള്ളതാണ്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാന്‍ എല്‍.ഡി.എഫിന് കഴിഞ്ഞു. വിജയിച്ച സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പ്രാദേശികമായ പോരായ്‌മകള്‍ പരാജയത്തിലേക്ക് നയിച്ചിട്ടുണ്ടോയെന്നും പ്രത്യേകമായി പരിശോധിക്കും. സമാനതകളില്ലാത്ത നിരവധി നേട്ടങ്ങള്‍ സൃഷ്ടിച്ച് നവകേരളത്തിലേക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ നയിക്കുകയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലല്ല. എങ്കിലും അതിന്റെ നേട്ടങ്ങള്‍ ഫലത്തില്‍ പ്രതിഫലിക്കാത്തത് എന്തുകൊണ്ടെന്ന് പരിശോധിക്കും.
ALSO READ; തദ്ദേശത്തിൽ പ്രഹരമേറ്റ് ബി.ജെ.പി, കുപ്രചാരണങ്ങൾക്കും വർഗീയതയ്ക്കുമെതിരെ ജനം വിധിയെഴുതി
സംഘടനാ തലത്തില്‍ പോരായ്‌മകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധനക്ക് വിധേയമാക്കി ആവശ്യമായ തിരുത്തലുകള്‍ വരുത്തും. ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെന്ന് അവരുടെ കാഴ്‌ചപ്പാടുകളും, ചിന്തകളും മനസ്സിലാക്കിക്കൊണ്ട് കൂടുതല്‍ ശക്തമായി ഇടപെട്ട് കൂടുതല്‍ ജനവിശ്വാസമാര്‍ജ്ജിക്കും. ഇതിനായുള്ള ഇടപെടല്‍ സര്‍ക്കാര്‍ തലത്തിലും, ഭരണ തലത്തിലും നടപ്പിലാക്കുന്നതിന് ഇടപെടും. ആഴത്തിലുള്ള കൂടുതല്‍പരിശോധന നടത്തി ആവശ്യമായ ഇടപെടല്‍ ഉണ്ടാകുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

