
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ആനയെ മർദിച്ച പാപ്പാനെതിരെ കേസെടുത്ത് വനം വകുപ്പ്. ഉള്ളൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാർത്തികേയൻ എന്ന ആനയെ മർദിച്ചതിലാണ് കേസ്. പാപ്പാൻ വിഷ്ണു ലഹരി ഉപയോഗിച്ച് ആനയെ മർദിച്ചെന്നാണ് പരാതി. നാട്ടാന പരിപാലന ചട്ടം പ്രകാരമാണ് വനംവകുപ്പ് കേസെടുത്തത്.
നിരന്തരം ആനയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് സബ് ഗ്രൂപ്പ് ഓഫീസർക്കും പോലീസിനും വനം വകുപ്പിനും പൗരസമിതി പരാതി നൽകിയത്. മദപ്പാടിലുള്ള ആനയെ കെട്ടിയിട്ടതിനാൽ കാലിൽ മുറിവുകളുണ്ട്. അതേ മുറിവിൽ തന്നെയാണ് പാപ്പാൻ അടിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
ലഹരി ഉപയോഗിച്ചതിന് നേരത്തേയും നടപടി നേരിട്ടയാളാണ് ഇപ്പോഴത്തെ പാപ്പാൻ. രണ്ടു ജീവനക്കാർക്കൊപ്പം നിരവധി പേർ ഇവിടെ വന്നു പോകുന്നതായും ഇവർ ലഹരി കച്ചവടക്കാരെണെന്നും നാട്ടുകാർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

