‘UDF കാലത്ത് ആരോഗ്യ മേഖല തകര്‍ന്ന നിലയില്‍, ഇന്ന് എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജുകള്‍’: മന്ത്രി വീണാ ജോർജ്ജ്

veena-george-

2016ൽ തകർന്ന് തരിപ്പണമായി കിടന്ന ആരോഗ്യ മേഖലയെ ആണ് ഇത്രത്തോളം പുരോഗതിയിലേക്ക് മാറ്റിയെടുത്തതെന്ന് മന്ത്രി വീണാ ജോർജ്ജ്. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച അടിയന്തര പ്രമേയ ചർച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രമേയ അവതാരകന്റെ മണ്ഡലത്തിൽ ജനുവരി 19ന് പുതിയ താലൂക്ക് ആശുപത്രി കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നുവെന്നും ഇന്ന് 74 വയസ്സുള്ള ഒരു അമ്മ അവിടെ ഡയാലിസിസ് ചെയ്തുവെന്നും മന്ത്രി പറഞ്ഞു.

12 ആശുപത്രികളിലാണ് 2016നു മുൻപ് ഡയാലിസിസ് സൗകര്യം ഉണ്ടായിരുന്നത്. അത് 120 ആശുപത്രികളായി ഇന്ന് ഉയർന്നുവെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കോർണിയ ട്രാൻസ്പ്ലാന്റേഷൻ കഴിഞ്ഞദിവസം നടത്തി. രാജ്യത്ത് ആദ്യമായാണ് ഒരു ജനറൽ ആശുപത്രിയിൽ ഇത് നടത്തുന്നത്. കേരളം ഐസിയുവിൽ എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. 250 ലാബുകൾ UDF സർക്കാർ ആശുപത്രിയിൽ തുടങ്ങും എന്ന് പ്രഖ്യാപിച്ചിരുന്നത്. പക്ഷേ നടപ്പായില്ല. യുഡിഎഫിന്റെ കാലത്ത് ഏതെങ്കിലും സർക്കാർ ആശുപത്രിയിൽ കാത്ത് ലാബ് തുടങ്ങിയിട്ടുണ്ടോയെന്ന് മന്ത്രി ചോദിച്ചു. ഇന്ന് കേരളത്തിൽ എല്ലാ ജില്ലയിലും മെഡിക്കൽ കോളേജുകളുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് മന്ത്രി പറഞ്ഞു.

ALSO READ: ‘മന്ത്രിയായിരിക്കെ ദേവസ്വം ബോർഡ് യോഗങ്ങളിൽ കടകംപള്ളി സുരേന്ദ്രൻ പങ്കെടുത്തിട്ടില്ല’: നിയമസഭയിൽ രേഖാമൂലം മറുപടി നല്‍കി മന്ത്രി വി എൻ വാസവൻ

ചരിത്രത്തിൽ ഏറ്റവും വലിയ മാറ്റമാണ് കേരളത്തിലെ ആരോഗ്യരംഗത്തും മെഡിക്കൽ വിദ്യാഭ്യാസരംഗത്തും കഴിഞ്ഞ പത്ത് വർഷമായി ഉണ്ടായിട്ടുള്ളത്. എല്ലാ സർക്കാർ ആശുപത്രികളിലും അടിസ്ഥാന സൗകര്യത്തിൽ വലിയ മാറ്റമാണ് വന്നത്. ഇത്രയും വലിയ മാറ്റം സർക്കാർ ആശുപത്രികളിൽ നടന്നിട്ടുള്ള കാലം വേറെയില്ല എന്നത് പ്രതിപക്ഷ എംഎൽഎമാർ തന്നെ സാക്ഷ്യപ്പെടുത്തിയതാണ്. മരുന്നില്ലാതിരുന്ന ഡോക്ടർമാരില്ലാതിരുന്ന ലാബ് സൗകര്യം ഇല്ലാതിരുന്ന ഒരു കാലത്ത് നിന്നാണ് ഈ മാറ്റം ഉണ്ടായത്. ഈ മാറ്റം അഭിമാനകരമായ ഒന്നാണെന്ന് മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News