
ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ മുഖപത്രമാണ് ചന്ദ്രിക. ബിജെപിയുടെ മുഖപത്രമാണ് ജന്മഭൂമി. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ്രസിദ്ധീകരിച്ച ജന്മഭൂമി പത്രത്തിന്റെ എഡിറ്റോറിയൽ ചന്ദ്രികയുടേതാണ്. അബദ്ധമാണെങ്കിലും എഡിറ്റോറിയൽ മാറി പോയെങ്കിലും ചന്ദ്രികയുടെ എഡിറ്റോറിയൽ പേജിൽ ഒരിടത്തുപോലും ബിജെപിയുടെ രാഷ്ട്രീയത്തെ ഒന്ന് തൊടുക പോലും ചെയ്തിട്ടില്ല.
ഒരു പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ ആ പത്രത്തിന്റെയും അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെയും അഭിപ്രായങ്ങളാണ് അച്ചടിച്ചു വരുക. രാഷ്ട്രീയ അഭിപ്രായങ്ങൾ ഉണ്ടാകേണ്ട പേജിൽ മുസ്ലീം ലീഗിന്റെ മുഖപത്രത്തിന് ബിജെപിയുടെ രാഷ്ട്രീയത്തിനെതിരെ ഒന്നും പറയാനില്ലെന്നതും ഒരു രാഷ്ട്രീയ കാഴ്ചയാണ്.
അബദ്ധത്തിലാണെങ്കിലും ചന്ദ്രികയും ജന്മഭൂമിയും ഒന്നിച്ചപ്പോൾ ഒപ്പം വീക്ഷണം കൂടി ചേർന്നിരുന്നെങ്കിൽ കോ-ലീ-ബി സഖ്യത്തിന്റെ പൂർണത കാണാമായിരുന്നു.
അഭിപ്രായങ്ങളും പരസ്പരം വേദനിപ്പിക്കാതെ ഇരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഈ പത്രങ്ങൾ പ്രഥമദൃഷ്ട്യാ അകൽച്ചയിലാണെങ്കിലും അന്തർധാരാ സജീവമാണെന്നതിന്റെ ഉദാഹരണമാണോ ഇപ്പോൾ എഡിറ്റോറിയൽ മാറിവന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

