
കേരളത്തിൽ കാർഷിക മേഖലയുടെ കാലാവസ്ഥാ അനുയോജ്യ കൃഷി രീതികളും അനുബന്ധ മേഖലാ നവീകരണവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ലോകബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന കേരള കാലാവസ്ഥാ അതിജീവന കാർഷിക മൂല്യ വർദ്ധക വിപണന ശൃംഖല നവീകരണ (കേര) പദ്ധതി മാർച്ച് 2-ന് സംസ്ഥാന തലത്തിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
മാർച്ച് 2, തിങ്കളാഴ്ച്ച വൈകീട്ട് 3 മണിക്ക് ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ ചടങ്ങ് നടക്കും. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ചടങ്ങ് നിർവഹിക്കും. 2365 കോടി രൂപയുടെ ബഡ്ജറ്റിൽ നടപ്പിലാക്കുന്ന ഈ പദ്ധതി കാർഷിക മൂല്യ ശൃംഖല ആധുനികവൽക്കരിക്കാനും, കാലാവസ്ഥാ വ്യതിയാനങ്ങളെ മറികടക്കാൻ കർഷകരെ പ്രാപ്തമാക്കാനും, സംസ്ഥാനത്തെ കാർഷിക മേഖലയ്ക്ക് പുത്തനുണർവേകാൻ ലക്ഷ്യമിട്ടുള്ളതാണ്. പദ്ധതിയിൽ കേരള കാർഷിക വികസന ഡയറക്ടറേറ്റ്, കേരള വ്യവസായ-വാണിജ്യ വകുപ്പ്, പ്ലാന്റേഷൻ ഡയറക്ടറേറ്റ്, കേരള കാർഷിക സർവകലാശാല, കേരള ജലവിഭവ വകുപ്പ്, കിൻഫ്ര, കേരള സ്റ്റാർട്ടപ്പ് മിഷൻ എന്നിവയുടെ പങ്കാളിത്തമുണ്ടാകും. ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സി.ഡബ്ള്യു.ആർ.ഡി.എം. തുടങ്ങിയ സാങ്കേതിക സംഘടനകളുടെയും സഹകരണവും ഉറപ്പാക്കും.
Also read : റിസക്ഫണ്ട് ധനസഹായം വിതരണം ചെയ്തത് 1087.64 കോടി; ഈ സര്‍ക്കാരിന്റെ കാലയളവില്‍ 527.68 കോടി
അഞ്ചു വർഷക്കാലത്തേക്ക് നീണ്ടുപോകുന്ന പദ്ധതിയിൽ നേരിട്ട് 4 ലക്ഷം കർഷകരും, പരോക്ഷമായി 10 ലക്ഷം കർഷകരും ഗുണഭോക്താക്കളാവും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

