
കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം നിര്‍ത്തിവയ്ക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പും വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണവും ഒരേസമയമാണ് നടക്കുന്നത്. ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചിൽ അവരെ മറ്റ് കാര്യങ്ങൾക്ക് വിനിയോഗിക്കാനാവില്ല. ഇത് ഉദ്യോഗസ്ഥ ക്ഷാമത്തിനും ഭരണ സ്തംഭനത്തിനും ഇടയാക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു.
വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന് അടിയന്തിര പ്രാധാന്യമില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

