കേരള സർവകലാശാല രജിസ്ട്രാര്‍ പദവി തര്‍ക്കം; ചാൻസിലർക്ക് തിരിച്ചടി; സസ്‌പെന്‍ഷന്‍ കാര്യത്തില്‍ സിന്‍ഡിക്കേറ്റിന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി

kerala-university-issue-chancellor-arlekar

കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍ കേസില്‍ ചാൻസിലർക്ക് തിരിച്ചടി. സസ്‌പെന്‍ഷന്‍ കാര്യത്തില്‍ സിന്‍ഡിക്കറ്റിന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി.


രജിസ്ട്രാറുടെ ചുമതല നിര്‍വ്വഹണം വി സി തടസപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെഎസ് അനില്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി യിലാണ് വിധി. സസ്‌പെന്‍ഷന്‍ കാര്യത്തില്‍ സിന്‍ഡിക്കറ്റിന് തീരുമാനമെടുക്കാമെന്നും വൈസ് ചാന്‍സലര്‍ സിന്‍ഡിക്കറ്റ് യോഗം ഇതിനായി വിളിക്കണമെന്നും സസ്‌പെന്‍ഷന്‍ തുടരണോ എന്ന് സിന്‍ഡിക്കറ്റിന് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ALSO READ: ബ്ലൂ എക്കണോമി കോണ്‍ക്ലേവിലേക്ക് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിനെ ക്ഷണിച്ച് മന്ത്രി സജി ചെറിയാന്‍

അതേസമയം ഹൈക്കോടതി വിധി സിൻഡിക്കേറ്റിൻ്റെ അധികാരങ്ങളെ അംഗീകരിക്കുന്നതാണെന്ന് ഇടത് ഡിൻഡിക്കേറ്റംഗം അഡ്വ.ജി.മുരളീധരൻ പ്രതികരിച്ചു. രജിസ്ട്രാർ സസ്പെൻഷനിൽ സിൻഡിക്കേറ്റാണ് തീരുമാനം കൈക്കൊള്ളേണ്ടതെന്നും
ഹൈക്കോടതി വിധിയുടെ വെളിച്ചത്തിൽ സിൻഡിക്കേറ്റ് വിളിച്ചുചേർക്കുക മാത്രമാണ് വി.സി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘പലസ്തീൻ അധിനിവേശത്തിന്‍റെ മുഖ്യശിൽപി’; ഇസ്രയേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിനെ ഇരുകൈയും നീട്ടി സ്വീകരിച്ച കേന്ദ്ര നടപടിയെ അപലപിച്ച് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News