
കോൺഗ്രസിൽ ഇപ്പോൾ മുഖ്യമന്ത്രി കസേരയ്ക്കായി നടക്കുന്ന അടിപിടി മുൻപേ ഞങ്ങൾ പ്രതീക്ഷിച്ചതാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ.
മൂന്ന് പേർ മുഖ്യമന്ത്രി ആകാൻ തുനിഞ്ഞപ്പോഴേ ഈ അടി ഞങ്ങൾ കണക്കുകൂട്ടിയതാണെന്നും ഇപ്പോൾ അത് രൂക്ഷമായി എന്നേയുള്ളൂ എന്ന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവിനെ വേഗം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മുഖ്യമന്ത്രി വിഷയത്തിൽ കോൺഗ്രസിൽ വലിയ പൊട്ടിത്തെറികളും കലഹങ്ങളുമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ദില്ലിയിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടയിൽ തെരുവിൽ സമ്മർദ്ദം ശക്തമാക്കുകയാണ് നേതാക്കൾ . വിഡി സതീശനെ അനുകൂലിച്ച് ഇന്നും സംസ്ഥാനത്ത് പ്രതിഷേധ പ്രകടനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തിന് സമാനമായി ഇന്ന് വൈകിട്ടും വിവിധ ഇടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കും. അതേസമയം സെക്രട്ടറിയേറ്റിനു മുന്നിലെ ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് നശിപ്പിച്ചതിനെതിരെ മറു വിഭാഗം ചുട്ട മറുപടി നൽകി. സതീശനോട് നിരവധി ചോദ്യങ്ങൾ ഉയർത്തുന്ന ഉമ്മൻചാണ്ടിയുടെ ചിത്രമുള്ള ഫ്ലക്സ് അതേയിടത്ത് രാവിലെ സ്ഥാപിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

