‘ആത്മഹത്യയ്ക്ക് കാരണം ജോസ് ഫ്രാങ്ക്ലിൻ്റെ നിരന്തര പീഡനം’: നെയ്യാറ്റിൻകരയിലെ യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്

jose franklin neyyatinkara woman death

നെയ്യാറ്റിൻകരയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യ കുറിപ്പ് പുറത്ത്. കുറിപ്പില്‍ ഡിസിസി ജന. സെക്രട്ടറി ജോസ് ഫ്രാങ്ക്ലിനെതിരെ ഗുരുതരമായ പരാമർശങ്ങളാണുള്ളത്. ലോൺ നൽകാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി തൻ്റെ മക്കള്‍ക്കെ‍ഴുതിയ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞു.

തൻ്റെ ആത്മഹത്യയ്ക്ക് കാരണം ജോസ് ഫ്രാങ്ക്ളിൻ്റെ നിരന്തര പീഡനമാണ്. നിരന്തരം കടയിലെത്തി ലൈംഗിക ആവശ്യം ഉന്നയിച്ചു. ജോസ് ഫ്രാങ്ക്ളിന് വഴങ്ങിക്കൊടുക്കാതെ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പ് യുവതി പറഞ്ഞു.

ALSO READ: ഉത്തരേന്ത്യയിൽ ദീപാവലി ആഘോഷങ്ങളിൽ കളറാകാൻ ഹരിത പടക്കങ്ങൾ; രാജ്യ തലസ്ഥാനത്ത് വായു മലിനീകരണത്തോത് ഉയരുമെന്ന് വായു മലിനീകരണ നിയന്ത്രണ ബോർഡ്

“ഭർത്താവില്ലാത്ത സ്ത്രീയോട് ഇങ്ങനെ ചെയ്യാമോ” എന്ന് തൻ്റെ ആത്മഹത്യ കുറിപ്പില്‍ യുവതി ചോദിക്കുന്നു. ലോണിൻ്റെ കാര്യം എന്തായെന്ന് ചോദിക്കുമ്പോള്‍ എപ്പോള്‍ വരും, എപ്പോള്‍ കാണാം എന്ന് ജോസ് ഫ്രാങ്ക്ളിൻ ചോദിക്കുമെന്ന് യുവതി തൻ്റെ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞു. തന്നെ ജീവിക്കാൻ ജോസ് ഫ്രാങ്ക്ളിൻ സമ്മതിക്കില്ലെന്നും വൃത്തികെട്ട് ജീവിക്കാൻ തനിക്ക് വയ്യെന്നും മരിക്കുന്നുവെന്നും ആത്മഹത്യാക്കുറിപ്പില്‍ യുവതി പറയുന്നു.

അതേസമയം, സഹായം അഭ്യർത്ഥിച്ചുവരുന്ന ഒരു സാധാരണ സ്ത്രീയോട് ഒരു കൗൺസിലർ ഇങ്ങനെ പെരുമാറാൻ പാടുണ്ടോ.? ഭർത്താവില്ലാത്ത സ്ത്രീയോട് ഇങ്ങനെയാണോ ഒരു ജനപ്രതിനിധി ഇടപെടുക? ഈ രണ്ടു ചോദ്യങ്ങളാണ് യുവതി ആത്മഹത്യ കുറിപ്പിലൂടെ ചോദിക്കുന്നത്. എന്നാല്‍ ഇതിന് ഉത്തരം നൽകേണ്ടത് കോൺഗ്രസ് നേതൃത്വമാണ്. എന്നാൽ നാളിതുവരെയും ജോസ് ഫ്രാങ്ക്ലിനെ തള്ളിപ്പറയാനോ വിഷയത്തിൽ നിലപാട് വ്യക്തമാക്കാനോ ജില്ലാ കോൺഗ്രസ് കമ്മിറ്റിയോ കെപിസിസിയോ തയ്യാറായിട്ടില്ല. അതേസമയം, കേസിൽ ജാമ്യം ലഭിച്ച ജോസ് ഫ്രാങ്ക്ലിന് സ്വീകരണം ഒരുക്കാനും ഫ്ലക്സ് ബോർഡുകൾ കെട്ടാനും മത്സരിക്കുകയാണ് നെയ്യാറ്റിൻകരയിലെ കോൺഗ്രസ് നേതൃത്വം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News