
നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യ സംഭവത്തില്‍ ഡിസിസി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിനെതിരെ നേതാക്കൾ രംഗത്ത്. ജോസ് ഫ്രാങ്ക്ളിൻ വിഷയത്തിൽ നെയ്യാറ്റിൻകരയിലെ കോൺഗ്രസിൽ ഭിന്നത തുടരുകയാണ്. ജോസ് ഫ്രാങ്ക്ളിനെതിരെ ശക്തമായ നടപടി വേണമെന്നാണ് ഒരു വിഭാഗത്തിൻ്റെ ആവശ്യം. ഡിസിസി പ്രസിഡൻ്റിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
ബലാത്സംഗം കുറ്റാരോപിതനായ ജോസ് ഫ്രാങ്ക്ളിനെ പാർട്ടിയിൽ നിന്ന് മാറ്റി നിർത്തണം എന്നതാണ് അവരുടെ ആവശ്യം. സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ നിരവധി വിഷയങ്ങൾ ഉൾപ്പടെ ജോസ് ഫ്രാങ്ക്ളിനെതിരെയുണ്ടെന്നും ഒരു വിഭാഗം അറിയിച്ചു.
അതേസമയം, ഒളിവില്‍ കഴിയുന്ന ജോസ് ഫ്രാങ്ക്ളിന് വേണ്ടിയുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയിട്ടുണ്ട്. ആത്മഹത്യാപ്രേരണ കുറ്റത്തിന് പുറമെ ലൈംഗികാതിക്രമ കേസ് എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. മരിച്ച യുവതിയുടെ ആത്മഹത്യ കുറിപ്പ് മക്കളുടെ മൊഴി എന്നിവ പരിഗണിച്ചാണ് ജോസ് ഫ്രാങ്ക്ളിനെതിരെ കേസെടുത്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

