
യുഡിഎഫിൽ കോലീബി സഖ്യത്തിനൊപ്പം ജമാഅത്തെ ഇസ്ലാമിയുമായും കൂട്ടുകെട്ടുണ്ടാക്കുന്നതിൻ്റെ കോഡിനേറ്ററായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാറിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഈ കൂട്ടുകെട്ടിന് ഹൈക്കമാൻഡിൻ്റെ പിന്തുണയുണ്ടോ എന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മലപ്പുറത്ത് എൽഡിഎഫ് വടക്കൻ മേഖലാ ജാഥയിൽ സംസാരിക്കുകയായിരുന്നു ഗോവിന്ദൻ മാസ്റ്റർ.
ജില്ലാ അതിർത്തിയായ ഐക്കരപ്പടിയിൽ ജാഥയെ മലപ്പുറത്തേക്ക് സ്വീകരിച്ചു. വള്ളിക്കുന്ന് നിയമസഭാ മണ്ഡലത്തിലെ തലപ്പാറയിലായിരുന്നു ജില്ലയിലെ ആദ്യ സ്വീകരണം. വേങ്ങര, മലപ്പുറം നിയോജക മണ്ഡലങ്ങളിലും പര്യടനം പൂർത്തിയായി. ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകെട്ടുണ്ടാക്കുന്നതിൻ്റെ കോഡിനേറ്ററായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാറിയെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
മൗദൂദിയുടെ മതരാഷ്ട്രവാദമെന്ന ലക്ഷ്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന്ന് പറയുന്നു. ഇല്ലെന്നാണ് വി ഡി സതീശൻ പറയുന്നത്. ഈ കൂട്ടുകെട്ടിന് ഹൈക്കമാൻഡിൻ്റെ പിന്തുണയുണ്ടോ എന്ന് കോൺഗ്രസ് വ്യക്തമാക്കണം. കൊണ്ടോട്ടിയിൽ നിന്ന് പര്യടനം പുനരാരംഭിയ്ക്കും. പൊതുപണിമുടക്കായതിനാൽ 12 ന് പര്യടനമില്ല. 14- ന് ജാഥ പാലക്കാട്ടേക്ക് കടക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


