
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ തന്റെ നിലപാടിൽ മാറ്റം വരുത്തുന്നുവെന്ന് സൂചന. നേരത്തെ രാഹുലിന് പാലക്കാട് സീറ്റ് നൽകില്ലെന്ന് ഉറച്ചുപറഞ്ഞിരുന്ന കുര്യൻ, ഇപ്പോൾ അദ്ദേഹത്തിന് അനുകൂലമായ നിലപാടിലേക്ക് നീങ്ങുന്നതായാണ് സൂചനകൾ.
ചങ്ങനാശ്ശേരിയിൽ വച്ച് രാഹുൽ മാങ്കൂട്ടത്തിലിനെ നേരിട്ട് കണ്ടതിന് ശേഷമാണ് കുര്യന്റെ ഈ മലക്കംമറിച്ചിൽ ഉണ്ടായിരിക്കുന്നത്. ഈ കൂടിക്കാഴ്ചയ്ക്ക് മുൻപ് വരെ രാഹുലിന് പാലക്കാട് സീറ്റ് നൽകില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. എന്നാൽ, രാഹുലിനെതിരെയുള്ള പാർട്ടി നടപടി പിൻവലിച്ചാൽ അദ്ദേഹം പാലക്കാട് മത്സരിക്കാൻ യോഗ്യനാണെന്ന് കുര്യൻ ഇപ്പോൾ അഭിപ്രായപ്പെടുന്നു. താൻ ഒരിക്കലും രാഹുലിന് മത്സരിക്കാൻ യോഗ്യതയില്ലെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഈ പെട്ടെന്നുള്ള മാറ്റം പി.ജെ. കുര്യൻ ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിന് വഴങ്ങിയതാണോ എന്ന രീതിയിലുള്ള സംശയങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നുണ്ട്. മുതിർന്ന നേതാക്കളെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാൻ ഷാഫി പറമ്പിൽ – രാഹുൽ മാങ്കൂട്ടത്തിൽ സഖ്യം നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് ഈ മാറ്റം വിലയിരുത്തപ്പെടുന്നത്. ഇതിനിടെ, രാഹുലിനെ പുറത്താക്കിയ നടപടി ഒരു രാഷ്ട്രീയ നാടകമായിരുന്നോ എന്ന ചർച്ചകളും സജീവമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

