‘ഡിവോഴ്‌സ് ആയതിനാൽ വീട്ടിൽ വിവാഹത്തിന് സമ്മതിക്കില്ല, കുഞ്ഞുണ്ടെങ്കിൽ സമ്മതിക്കുമെന്ന് വിശ്വസിപ്പിച്ചു’; രാഹുലിന് കുരുക്ക് മുറുക്കി അതിജീവിതയുടെ മൊഴി

rahul mamkoottathil congress

ലൈംഗികാരോപണ കേസിൽ പ്രതിയായ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനു കൂടുതൽ കുരുക്കായി അതിജീവിതയുടെ മൊഴി. രാഹുൽ വിവാഹ വാഗ്ദാനം നൽകിയിരുന്നതായിട്ടാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. യുവതി ഡിവോഴ്‌സ് ആയതിനാൽ വിവാഹത്തിന് തന്റെ വീട്ടിൽ സമ്മതിക്കില്ലെന്ന് ആയിരുന്നു രാഹുൽ പറഞ്ഞത്. കുഞ്ഞുണ്ടെങ്കിൽ വിവാഹത്തിന് സമ്മതിക്കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. ഇതുകൊണ്ടാണ് ഗർഭം ധരിക്കാൻ തയാറായത് എന്നാണ് യുവതി നൽകിയ മൊഴി. എന്നാൽ എന്തിനാണ് പിന്നീട് ഗർഭം അലസിപ്പിക്കാൻ രാഹുൽ പ്രേരിപ്പിച്ചത് എന്നാണ് ചോദ്യം ഉയരുന്നത്. ഇതിൽ നിന്ന് തന്നെ യുവതിയെ കെണിയിൽ കുടുക്കുകയാണ് കോൺഗ്രസ് നേതാവ് ചെയ്തത് എന്ന് കൂടുതൽ തെളിയുകയാണ്.

ഭർത്താവിരിക്കെ രാഹുലുമായി ബന്ധമെന്നായിരുന്നു രാഹുൽ അനുകൂലികളുടെ ആരോപണം. എന്നാൽ വിവാഹബന്ധം ഒരു മാസം മാത്രം ആണ് നീണ്ടുനിന്നതെന്നും രാഹുലുമായി അടുക്കുന്നത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണെന്നും അതിജീവിത മൊഴി നൽകി. വിവാഹം നടന്നത് 2024 ഓഗസ്ത് 22 ന് ആയിരുന്നു. ഒരുമിച്ച് ജീവിച്ചത് 4 ദിവസം മാത്രം ആണ്. ഒരു മാസത്തിനുള്ളിൽ ബന്ധം ഒഴിഞ്ഞു. രാഹുലുമായി അടുക്കുന്നത് പിന്നീട് 5 മാസത്തിന് ശേഷമെന്നും അതിജീവിതയുടെ മൊഴിയിൽ പറയുന്നു.

ALSO READ: ‘വിവാഹബന്ധം ഒരു മാസം മാത്രം, ഒരുമിച്ച് ജീവിച്ചത് 4 ദിവസം’; രാഹുലുമായി അടുക്കുന്നത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമെന്ന് അതിജീവിത

രാഹുലിനെതിരെ പല കോണുകളിൽ നിന്നും ആരോപണങ്ങൾ ഉയരുമ്പോൾ കൂടിയും പാർട്ടി മുഖപത്രം പോലും രാഹുലിനെ തള്ളിപ്പറയുന്നില്ല. ഇന്നത്തെ വീക്ഷണം മുഖപത്രത്തിൽ പോലും രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് ആണ് എഡിറ്റോറിയൽ എഴുതിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് എന്നാണ് കോണ്‍ഗ്രസ് മുഖപത്രത്തില്‍ പറയുന്നത്. ഒളിവിൽ പോയ മാങ്കൂട്ടത്തിലിന് പൂർണ പിന്തുണയാണ് കോൺഗ്രസ് നേതാക്കൾക്ക് പിന്നാലെ പാർട്ടിയുടെ മുഖപത്രം വീക്ഷണം എഡിറ്റോറിയലിലൂടെയും വ്യക്തമാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News