ശബരിമല സ്വർണമോഷണക്കേസ്: തന്ത്രിയ്ക്ക് ഇന്ന് നിർണായകം, ജാമ്യ ഹർജിയിൽ വിധി ഇന്ന്

kandararu rajeevaru

ശബരിമല സ്വർണമോഷണക്കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യ ഹർജിയിൽ ഇന്ന് വിധി പറയും. കൊല്ലം വിജിലൻസ് കോടതി ആണ് വിധി പറയുന്നത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി പറയുക. ജാമ്യ ഹർജിയിലെ വാദത്തിനിടെ തന്ത്രിയുടെയും ഭാര്യയുടെയും സ്വത്തുസമ്പാദനം സംബന്ധിച്ച നിർണായക തെളിവുകൾ എസ്ഐടി ഹാജരാക്കിയിരുന്നു. ഇരുവരുടെയും പേരിൽ കണക്കിൽപ്പെടാത്ത വൻ നിക്ഷേപം ഉണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.

പ്രതിയുടെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് പ്രോസിക്യൂഷൻ്റെ ആവശ്യം. എന്നാൽ ആചാരപരമായ കാര്യങ്ങളിൽ മാത്രം ഇടപെട്ടയാളാണ് താനെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് തന്ത്രിയുടെ വാദം.

ALSO READ: ഇന്ത്യ–ഫ്രാൻസ് ഇന്നോവേഷൻ ഇയർ 2026ന് മുംബൈയിൽ തുടക്കം; പ്രതിരോധം മുതൽ എഐ വരെ 20-ലധികം കരാറുകളിൽ ഒപ്പുവച്ചു

ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. തന്ത്രിയുടെ 2024-ലെ ബാങ്ക് നിക്ഷേപവും (2.5 കോടി) കത്തുകളും SIT പരിശോധിക്കുന്നുണ്ട്. കേസിൽ മറ്റ് പല പ്രതികൾക്കും സ്വാഭാവിക ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും തന്ത്രിയുടെ വിഷയത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News