
കോൺഗ്രസിലെ സീറ്റ് വിഭജന തർക്കത്തിന് പിന്നാലെ തമ്മിലടിച്ച് നേതാക്കള്‍. കാസർഗോഡ് ഡിസിസിയില്‍ നേതാക്കള്‍ തമ്മില്‍ കൂട്ടയടി. ഡി സി സി വൈസ് പ്രസിഡൻ്റും ഡികെടിഎഫ് (ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ) ജില്ലാ പ്രസിഡൻ്റുമാണ് ഏറ്റുമുട്ടിയത്. പരസ്പരം മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഡി സി സി വൈസ് പ്രസിഡൻ്റ് ജെയിംസ് പന്തമാക്കനും ഡികെടിഎഫ് ജില്ലാ പ്രസിഡൻ്റ് വാസുദേവനുമാണ് ഏറ്റുമുട്ടിയത്.
അതേസമയം, സംസ്ഥാനത്തെ കോണ്‍ഗ്രസിലെ പലയിടങ്ങളിലും പൊട്ടിത്തെറിയും തമ്മിലടിയും തര്‍ക്കങ്ങളും തുടരുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയാണ് പാര്‍ട്ടിയില്‍ തര്‍ക്കങ്ങള്‍ തുടരുന്നത്. പാലായില്‍ കോൺഗ്രസിന് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തര്‍ക്കം നേരിടുന്നുണ്ട്. കോണ്‍ഗ്രസിന് നേരെ വിമത സ്ഥാനാര്‍ഥി രംഗത്തെത്തി.
ALSO READ: ശബരിമല സ്വർണ മോഷണം: എ പത്മകുമാര്‍ എസ്ഐടിക്ക് മുൻപില്‍; മൊഴിയെടുപ്പ് തുടരുന്നു
സിറ്റിങ് കൗൺസിലർമാരാണ് മത്സര രെഗത്തെത്തിയത്. 19 -ാം വാർഡിൽ മത്സരിക്കുന്ന സതീഷ് ചെല്ലോനിക്കെതിരെയാണ് വിമത സ്ഥാനാര്‍ഥിയായ മായ രാഹുൽ മത്സര രംഗത്തെത്തിയത്. ഇരുവരോടും വാർഡുകൾ വെച്ചുമാറാൻ പാർട്ടി നിർദേശം മുന്നോട്ട് വെച്ചെങ്കിലും അത് വകവെക്കാതെ ഇരുവരും ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

