
കൈരളി ചാനലിൻ്റെ ചോദ്യങ്ങളോട് തർക്കിച്ച് വി കെ ശ്രീകണ്ഠൻ എം പി. രാഹുലിൻ്റെതെന്ന് പ്രചരിപ്പിക്കുന്ന ശബ്ദ സന്ദേശത്തിൻ്റെ ശാസ്ത്രീയ പരിശോധനാ ഫലം കൈരളിയുടെ കൈവശമുണ്ടോയെന്നാണ് അദ്ദേഹം ചോദിച്ചത്.
രാഹുലിന് മണ്ഡലത്തിൽ വരുന്നതിനോ നേതാക്കൾ രാഹുലിനെ സന്ദർശിക്കുന്നതിനോ വിലക്കില്ല. സി പി ഐഎമ്മും ബിജെപിയും രാഹുലിനെതിരെ എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് വി കെ ശ്രീകണ്ഠൻ ചോദിച്ചു.
അതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് വീണ്ടും വി കെ ശ്രീകണ്ഠൻ എം പി വീണ്ടും രംഗത്തെത്തി. രാഹുലിനെതിരെയുണ്ടായ ആരോപണങ്ങൾ മാധ്യമങ്ങൾ ആഘോഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രാഹുലിനെതിരെ പുകമറയുണ്ടാക്കിയത് മാധ്യമങ്ങളാണ്. കോൺഗ്രസിനെ പ്രതിസന്ധിയിലാക്കാനാണ് മാധ്യമങ്ങൾ ശ്രമിച്ചത്. വിഡി സതീശന് പരാതി ലഭിച്ചതിനാലാണ് രാഹുലിനെതിരെ നടപടിയെടുത്തതെന്ന് വി കെ ശ്ടരീകണ്ഠൻ എം പി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

