
എംവി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന LDF ൻ്റെ വടക്കൻ മേഖല ജാഥക്ക് കോഴിക്കോട് ആവേശോജ്വല സ്വീകരണം തുടരുകയാണ്. പതിനായിരങ്ങളാണ് ഇന്നത്തെ ആദ്യ സ്വികരണണ കേന്ദ്രമായ കൊയിലാണ്ടിയിലേക്ക് എത്തിയത്.കൊയിലാണ്ടി പോസ്റ്റ് ഓഫിസിന് സമീപത്ത് വെച്ച് സ്വീകരണം ഏറ്റുവാങ്ങിയാണ് ജാഥ കാനത്തിൽ ജമില നഗറിലേക്ക് എത്തിയത്.ജാഥാ ക്യാപ്റ്റൻ എം.വി ഗോവിന്ദൻ മാസ്റ്റാറെ കാണാനും കേൾക്കാനും പതിനായിരങ്ങൾ കൊയിലാണ്ടിയിൽ തടിച്ചു കൂടി.
മാധ്യമങ്ങളെ കൂട്ടുപിടിച്ച് ചിലർ നടത്തുന്ന അപവാദ പ്രചാരണങ്ങൾക്കുള മറുപടിയാണ് കാണുന്ന ജനസഞ്ചയമെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.ആർഎസ്എസും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും കാസയും വർഗ്ഗീയത പടർത്താൻ ശ്രമം നടത്തുമ്പോൾ ഇടതുപക്ഷമാണ് പ്രതിരോധ കോട്ട തിർക്കുന്നത് എന്നും ഗോവിനൻ മാസ്റ്റർ പറഞ്ഞു.തുരങ്കപാത വേണ്ട എന്ന് ഇപ്പോൾ പറയാൻ വിഡി സതിശന് ധൈര്യമുണ്ടോ എന്നും ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു.
Also read; ‘ഈ ജാഥയ്ക്ക് പുറകിൽ കനഗോലുമാരില്ല’; ഇത് ജനപിന്തുണയോടെയുള്ള ഇടത് മുന്നേറ്റമെന്ന് ബിനോയ് വിശ്വം
ഇന്ന് കോഴിക്കോട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി നാളെ ജാഥ മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കും. കടന്ന് വന്ന വഴികളിലൊക്കെയും മികച്ച ജനപങ്കാളിത്തത്തോടെയുള്ള സ്വീകരണങ്ങളാണ് ജാഥ ഏറ്റുവാങ്ങിയത്. നാടും നഗരവും ജാഥയുടെ ആവേശത്തിലാണ്. ഫെബ്രുവരി ഒന്നിന് കാസർഗോഡ് നിന്നുമാണ് പര്യടനം ആരംഭിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

