പേട്ടയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതിയുമായി തെളിവെടുപ്പ് നടത്തി

പേട്ടയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതി ഹസന്‍കുട്ടിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പേട്ട റെയില്‍വേ സ്റ്റേഷനിലും, തട്ടിക്കൊണ്ടുപോയ സ്ഥലത്തുമാണ് തെളിവെടുപ്പ് നടത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ച സ്ഥലത്തും പ്രതിയുമായി തെളിവെടുപ്പ് നടത്തി.

ALSO READ:2023ലെ കേരള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

പ്രതി ഹസന്‍കുട്ടി ഏഴു ദിവസം പൊലീസ് കസ്റ്റഡിയില്‍ തുടരും. അതേസമയം സംഭവത്തിന് ശേഷം ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്ന കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറി.

പോക്സോ അടക്കം നിരവധി കേസുകളില്‍ പ്രതിയായ ഹസന്‍കുട്ടി എന്നയാളെ ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം കൊല്ലത്തുനിന്നാണ് പിടികൂടിയത്. ബിഹാര്‍ സ്വദേശികളായ നാടോടി ദമ്പതിമാരുടെ രണ്ടുവയസ്സുള്ള പെണ്‍കുഞ്ഞിനെയാണ് കാണാതായത്. 19 മണിക്കൂറിന് ശേഷം ബ്രഹ്‌മോസിന് സമീപമുള്ള ഓടയില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. സിസിടിവിലൂടെയാണ് പ്രതിയിലേക്ക് എത്തിയത്. കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയത് ഉപദ്രവിക്കാനാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.

ALSO READ:യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; നിക്കി ഹേലി പിന്‍മാറുമെന്ന് റിപ്പോര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News