വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരിച്ചവരുടെ സംസ്കാരം ഇന്ന്, കൂരാച്ചുണ്ട് പഞ്ചായത്തിൽ ഹർത്താൽ

കഴിഞ്ഞദിവസം വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരിച്ച അബ്രഹാമിന്‍റെയും വത്സയുടെയും മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റുമോർട്ടം ചെയ്ത ശേഷം സംസ്കരിക്കും. കാട്ടുപോത്തിന്‍റെ ആക്രമണത്തിലാണ് പാലാട്ടിയിൽ അബ്രഹാം മരിച്ചത് അതിരപ്പള്ളിയിൽ കാട്ടാനയുടെ ചവിട്ടേറ്റാണ് വത്സ കൊല്ലപ്പെട്ടത്.

ALSO READ:കൊച്ചി മെട്രോ; തൃപ്പൂണിത്തുറ സ്റ്റേഷന്റെ ഉദ്ഘാടനം ഇന്ന്

കോഴിക്കോട് കക്കയത്താണ് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ അബ്രഹാം മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം വിലാപ യാത്രയായി കക്കയത്തേക്ക് കൊണ്ട് പോകുന്ന മൃതദേഹം വൈകീട്ട് കക്കയം പള്ളിയിലാകും സംസ്കരിക്കുക. അതേസമയം കുടുംബത്തിന് ഇന്ന് തന്നെ സഹായധനമായ 10 ലക്ഷം നൽകാൻ സർക്കാർ ഉത്തരവിട്ടിരുന്നു. കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടിക്കാൻ ആണ് വനം വകുപ്പ് തീരുമാനിച്ചു. ഇന്ന് കൂരാച്ചുണ്ട് പഞ്ചായത്തിൽ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

അതിരപ്പിള്ളിയില്‍ വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്നതിനിടെയാണ് വത്സയെ കാട്ടാന ചവിട്ടിക്കൊന്നത്. പിന്നില്‍ നിന്നെത്തിയ കാട്ടാന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടശേഷം ചവിട്ടിക്കൊല്ലുകയായിരുന്നു. രാവിലെ ചാലക്കുടി ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വത്സയോടുള്ള ആദരസൂചകമായി അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം ഇന്ന് അടച്ചിടും. വത്സയുടെ സംസ്കാരച്ചടങ്ങുകള്‍ വനസംരക്ഷണ സമിതിയുടെ മേല്‍നോട്ടത്തില്‍ നടക്കും.

ALSO READ: പേരും ഫോൺ നമ്പറും ആധാറിലെ പോലെ ആക്കിയോ? എല്ലാ വാഹന ഉടമകളും നിർബന്ധമായും ചെയ്യേണ്ടത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel