
കൈക്കൂലി കേസിൽ അറസ്റ്റിലായ കൊച്ചി കോർപറേഷൻ ബിൽഡിങ് ഇൻസ്‌പെക്ടർ സ്വപ്‌നയെ കസ്റ്റഡിയിൽ വിട്ടു. മുവാറ്റുപുഴ വിജിലൻസ് കോടതിയാണ് മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. പ്രതിയെ പോലിസ് വിശദമായി ചോദ്യം ചെയ്യും.
ബിൽഡിംഗ് ഇൻസ്പെക്ടറായ സ്വപ്ന വൻതോതിൽ കൈക്കൂലി വാങ്ങിയെന്നാണ് വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. മൂവാറ്റുപുഴ വിജിലൻസ് കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയില് വിട്ട പ്രതി സ്വപ്നയെ വിശദമായി ചോദ്യംചെയ്യുന്നതിനാണു അന്വേഷണസംഘത്തിന്റെ നീക്കം. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
ALSO READ: ഷാജൻ സ്കറിയ അറസ്റ്റിൽ
സ്വപ്ന ഒരു മാസം കൈക്കൂലി ദിനത്തിൽ മൂന്ന് ലക്ഷം രൂപ വരെ വാങ്ങുന്നതായാണ് കണ്ടെത്തൽ. ബിൽഡിംഗ് ഇൻസ്പെക്ടർ, ഹെൽത്ത് ഇൻസ്പെക്ടർ എന്നെ തസ്തികകളിലുള്ള മറ്റു ജീവനക്കാർ ഇതിൽ കൂടുതൽ തുക കൈക്കൂലി ആയി വാങ്ങുന്നുണ്ടെന്നാണ് സ്വപ്നയുടെ പ്രാഥമിക മൊഴി. ചോദ്യം ചെയ്യലിലൂടെ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരും.
സ്വപ്നയുടെ സ്വത്തുവകകളിലും അന്വേഷണം നടക്കുന്നുണ്ട്.കൊച്ചി കോർപ്പറേഷന്റെ വൈറ്റില സോണൽ ഓഫീസിലെ ബിൽഡിങ് ഇൻസ്പെക്ടറായ സ്വപ്നയെ 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അവരുടെ കാറിൽനിന്നായിരുന്നു വിജിലൻസ് പിടികൂടിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here