
കൊച്ചി കടമക്കുടിയിലെ ജനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്ന പിഴല 350 മീറ്റർ റോഡ് നാടിന് സമര്‍പ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, ഗോശ്രീ ഐലന്‍റ് ഡവലപ്പ്മെന്‍റ് അതോറിറ്റി എന്നിവയുടെ കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണിതെന്ന് റോഡിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ച മന്ത്രി എം ബി രാജേഷ് പറഞ്ഞു. ജിഡയുടെ സഹായത്തോടെ 1.94 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്.
കോക്കനട്ട് പൈലിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പാലത്തിന്‍റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. 4500 തെങ്ങ് ഉപയോഗിച്ച് പൈലിങ് നടത്തി മണ്ണ് ബലപ്പെടുത്തിയിട്ടുണ്ട്. കടമക്കുടിയിലെ ജനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്ന പിഴല 350 മീറ്റർ റോഡ് മന്ത്രി എം ബി രാജേഷ് നാടിനു സമര്‍പ്പിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള ഗോശ്രീ ഐലന്‍റ് ഡവലപ്പ്മെന്‍റ് അതോറിറ്റി ആദ്യമായി ഏറ്റെടുത്ത് നടപ്പിലാക്കിയ പൊതുമരാമത്ത് പ്രവൃത്തി എന്ന പ്രത്യേകതയും പിഴല 350 മീറ്റർ പാലത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു.
ALSO READ; കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: ഇടിമിന്നൽ ജാഗ്രതാ നിർദേശം
2020ൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത 100 കോടി രൂപ മുടക്കി നിർമ്മിച്ച പിഴല – മൂലമ്പിള്ളി പാലത്തിലേക്കുള്ള ഏക പ്രവേശനമാർഗ്ഗമാണ് പിഴല 350 മീറ്റർ റോഡ്. തെക്ക് കണ്ടയ്നർ ടെർമിനൽ പാത യുമായും വടക്ക് നാഷണൽ ഹൈവേ 17മായും ബന്ധിപ്പിക്കുന്ന പിഴല – ചേന്നൂർ – ചരിയം തുരുത്ത് 9 മീറ്റർ പ്രോജക്റ്റിന്റെ പ്രഥമ റീച്ചും ഈ റോഡാണ്. പിഴല സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അധ്യക്ഷനായിരുന്നു. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, മുൻ ഫിഷറീസ് വകുപ്പ് മന്ത്രി എസ് ശർമ, മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here