കൊച്ചിയില്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; മൃതദേഹം ഏറ്റെടുക്കാനാരുമില്ല, സംസ്‌കാരം പൊലീസ് നടത്തും

കൊച്ചിയില്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാനാരുമില്ല. അതിനെതുടര്‍ന്ന് സംസ്‌കാരം പൊലീസ് നടത്താന്‍ തീരുമാനിച്ചു. മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് പിതാവിന്റെ കുടുംബവും എളമക്കര പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് സംസ്‌കാരം നടത്താന്‍ പൊലീസ് തീരുമാനിച്ചത്. കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതി ഷാനിഫിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

Also Read : വിദേശത്തേക്ക്‌ 
യാത്രാക്കപ്പൽ ഉടൻ ഉണ്ടാവുമോ? ടെൻഡർ വിളിക്കാനൊരുങ്ങി കേരള മാരിടൈം ബോർഡും നോർക്കയും

കൊച്ചിയിൽ വാടകയ്‌ക്കെടുത്ത ഹോട്ടൽ മുറിയിൽ വെച്ച് കുഞ്ഞിന്റെ അമ്മ ആലപ്പുഴ സ്വദേശി അശ്വതിയും കണ്ണൂർ സ്വദേശി സുഹൃത്തായ ഷാനിഫും ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയത്. ഷാനിഫ് കുഞ്ഞിനെ കൽമുട്ടുകൊണ്ട് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഡിസംബർ ഒന്നാം തീയതിയാണ് ഇരുവരും കറുകപളളിയിലെ ലോഡ്ജിൽ മുറിയെടുത്തത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട അശ്വതിയും ഷാനിഫും ഒരുമിച്ച് കഴിയാൻ തീരുമാനിക്കുകയായിരുന്നു. ഇരുവരും പരിചയപ്പെട്ട സമയം അശ്വതി ഗർഭിണിയായിരുന്നു.

Also Read : പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; ഇരുസഭകളിലും പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കും

കുഞ്ഞിന്റെ കൊലപാതകത്തിന് കാരണം പിതൃത്വത്തെ ചൊല്ലിയുണ്ടായ തർക്കമാണെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ തലയ്ക്ക് ​ഗുരുതരമായ പരിക്കേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. അതേത്തുടർന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News