
കൊല്ലo വിളക്കുടിയില്‍ പേവിഷബാധയേറ്റ് മരിച്ച 8 വയസുകാരിയുടെ മൃതശരീരം ഖബറടക്കി. വിളക്കുടി പഞ്ചായത്തില്‍ 15 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കും എന്ന് റെജീന വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
കേരളത്തിന്റെ ആകെ നോവായ നിയയുടെ ചേതനയറ്റ ശരീരം പുനലൂര്‍
ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയില്‍ ആണ് ഖബറടക്കിയത്. പി പി കിറ്റ് ധരിച്ചാണ് ബന്ധുക്കള്‍ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തത്. കുട്ടിയുടെ അമ്മ ഹാദിറ നിരീക്ഷണത്തിലാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതായി വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് റജീന പറഞ്ഞു.
നിലവിലെ സ്ഥിതി കൊല്ലo ജില്ലാ കളക്ടര്‍ ദേവീദാസ് വിലയിരുത്തും. ഒരു മാസം മുമ്പാണ് നിയയെ തെരുവ് നായ ആക്രമിച്ചത്. അന്ന് തന്നെ വിളക്കുടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയിലും IDRV ഡോസും ആന്റീ റാബിസ് സിറവും നല്‍കിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി IDRV നല്‍കി. മെയ് ആറിന് നൽകേണ്ട ഒരു ഡോസ് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. എന്നാൽ, ഏപ്രിൽ 28ന് പനി ബാധിച്ചത് പരിശോധിച്ചപ്പോഴാണ് പേ വിഷബാധയെന്ന് മനസ്സിലായത്. പനി മാറാത്തതിനെ തുടര്‍ന്ന് കുട്ടിയെ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here