‘സ്ഥലത്ത് മാലിന്യം കൊണ്ടിടരുതെന്ന് എല്ലാവരോടും പറഞ്ഞു, ആ വേസ്റ്റ് തിന്നാന്‍ വന്ന പട്ടികളാണ് എന്റെ കുഞ്ഞിനെ കടിച്ചു കീറിയത്’; പേവിഷ ബാധയേറ്റ് മരിച്ച കുട്ടിയുടെ അമ്മ

kollam-rabies-death-kerala

സ്ഥലത്ത് മാലിന്യം കൊണ്ടിടരുതെന്ന് എല്ലാവരോടും പറഞ്ഞെന്നും ആരും കേട്ടില്ലെന്നും ആ വേസ്റ്റ് തിന്നാന്‍ വന്ന പട്ടികളാണ് തന്റെ കുഞ്ഞിനെ കടിച്ചു കീറിയതെന്നും കൊല്ലം വിളക്കുടിയില്‍ പേ വിഷബാധയേറ്റ് മരിച്ച കുട്ടിയുടെ അമ്മ. അതേസമയം, പേ വിഷബാധയേറ്റ് മരിച്ച എട്ട് വയസുകാരി നിയ ഫൈസലിന്റെ മൃതദേഹം ഖബറടക്കി.

പുനലൂര്‍ ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയില്‍ ആയിരുന്നു സംസ്‌കാരം.
തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ബാലിക മരിച്ചത്. പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും കുട്ടി ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. ഏപ്രില്‍ 8ാം തീയതിയാണ് തെരുവുനായയുടെ കടിയേറ്റത്.

Read Also: പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന എട്ടുവയസ്സുകാരി മരിച്ചു

നായയുടെ കടിയേറ്റ ഉടന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് IDRV യുടെ ആദ്യ ഡോസ് നല്‍കിയിരുന്നു. അതേ ദിവസം വൈകിട്ട് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ഇമ്മ്യൂണോ ഗ്ലോബുലിന്‍ സെറവും നല്‍കി. പിന്നീട്, ഏപ്രില്‍ 11,15,18 തീയതികളില്‍ IDRVയുടെ യുടെ ഓരോ ഡോസുകള്‍ കൂടി നല്‍കി. ഈ മാസം ആറിന് ആന്റീ റാബിസ് വാക്‌സിന്റെ അവസാന ഡോസ് മാത്രം ശേഷിക്കെ ഏപ്രില്‍ 28ന് കുട്ടിക്ക് പനി ബാധിക്കുകയും പരിശോധനയില്‍ പേവിഷബാധ സ്ഥിരീകരിക്കുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News