
കോട്ടയം മാങ്ങാനത്ത് യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി തള്ളിയ കേസിൽ പ്രതികളുടെ ശിക്ഷ വിധി ഇന്ന്. മുട്ടമ്പലം സ്വദേശി വിനോദ് കുമാർ എന്ന കമ്മൽ വിനോദ് , ഭാര്യ കുഞ്ഞുമോൾ എന്നിവരാണ് കേസിലെ പ്രതികൾ. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക.
Also read: മംഗളൂരുവിൽ സംഘ്പരിവാറുകാർ കൂട്ടം ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തിയ യുവാവ് മലയാളി; 20 പേർ അറസ്റ്റിൽ
2017 ഓഗസ്റ്റ് 23 നായിരുന്നു സംഭവം. പയ്യപ്പാടി മലകുന്നം സ്വദേശി സന്തോഷ് ഫിലിപ്പിനെയാണ് പ്രതികൾ ചേർന്ന് കൊലപെടുത്തിയത്. ഭാര്യയുമായി സന്തോഷിന് ബന്ധമുണ്ടെന്ന വിനോദിന് സംശയമുണ്ടായിരുന്നു. തുടർന്ന് ഭാര്യയുടെ സഹായത്തോടെ മീനടത്തെ വാടക വീട്ടിൽ വിളിച്ചു വരുത്തി തലക്കടിച്ച് കൊലപ്പെടുത്തി. പിന്നീട് ശരീരഭാഗങ്ങൾ കക്ഷണങ്ങളാക്കി ചാക്കിൽ കെട്ടി ഉപേക്ഷിക്കുകയായിരുന്നു. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
The verdict in the case of killing a young man in Manganam, Kottayam and cutting him into pieces and throwing him in a sack will be delivered today. Muttambalam native Vinod Kumar alias Kammal Vinod and his wife Kunjumol are the accused in the case. The verdict will be delivered by the Kottayam District Sessions Court.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here