
നഗരത്തിലെ വഴിയോര കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്ത് കോഴിക്കോട് കോർപ്പറേഷൻ. വഴിയോര കച്ചവടക്കാർക്ക് ഔദ്യോഗിക അംഗീകാരം കൊടുത്ത് പുനരധിവസിപ്പിക്കുക ലക്ഷ്യമിട്ടാണ് പദ്ധതി. വിതരണോദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. കോഴിക്കോട് നഗരത്തിന്‍റെ ഭാഗമായ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുകയാണ് കോഴിക്കോട് കോർപ്പറേഷൻ. കച്ചവടക്കാർക്ക് ഔദ്യോഗിക മുഖം നൽകി പുനരധിവാസം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഒപ്പം നഗരത്തിലെ ഗാതാഗത പ്രശ്നങ്ങൾ പരിഹരിച്ച് പൊതുജന സഞ്ചാരം സുഖമമാക്കുക എന്നതും കോർപ്പറേഷൻ ലക്ഷ്യമിടുന്നു.
ALSO READ; ചരിത്ര നേട്ടം: ഒന്നും രണ്ടുമല്ല മൂന്ന് ദേശീയ ഗുണനിലവാര അംഗീകാരങ്ങളുമായി അടൂര്‍ ഗവ. ജനറല്‍ ആശുപത്രി
ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ നഗരത്തിലെ വഴിയോരകച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് മന്ത്രി എം ബി രാജേഷ് വിതരണം ചെയ്തു. 1952 പേർക്കാണ് കോർപ്പറേഷൻ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തത്. നഗരസഭ കണ്ടെത്തിയ 16 വെൻഡിങ് സോണുകൾ കച്ചവടക്കാരെ ഏകോപികരിക്കാനും എളുപ്പത്തിൽ ഉപഭോക്താക്കൾക്ക് എത്തിചേരാനും സഹായിക്കും. ചടങ്ങിൽ മേയർ ബീന ഫിലിപ്പ് അധ്യക്ഷയായി. അഹമ്മദ് ദേവർകോവിൽ എംഎൽഎ, ഡെപ്യുട്ടി മേയർ സി പി മുസാഫർ അഹമ്മദ്, കോർപ്പറേഷൻ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here