
കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ പുക ഉയർന്നതുമായി ബന്ധപ്പെട്ട് മരണങ്ങൾ സംഭവിച്ചു എന്ന പ്രചരണം തെറ്റ്. അപകടത്തിൽ രോഗികൾ മരിച്ചത് പുക ശ്വസിച്ചല്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരിച്ച ഗോപാലൻ, ഗംഗാധരൻ, സുരേന്ദ്രൻ എന്നിവരുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നത്. അഞ്ച് മരണങ്ങളാണ് അപകട സമയത്ത് ആശുപത്രിയിലുണ്ടായത്
മരിച്ചവരിൽ അർബുദരോഗിയും, കരൾ രോഗിയും, ഗുരുതരമായി ന്യൂമോണിയ ബാധിച്ച വ്യക്തിയും ഉൾപ്പെട്ടിരുന്നു. ഇവരുടെ ആന്തരിക അവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് അയക്കും.
പുക ഉയർന്നതുമായി ബന്ധപ്പെട്ടാണ് മരണം സംഭവിച്ചതെന്ന പ്രചരണം ഇന്നലെ അധികൃതർ തള്ളിയിരുന്നു. പുക ശ്വസിച്ച് ആരും മരണപ്പെട്ടിട്ടില്ലെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കുകയുമുണ്ടായി. സംശയ ദുരീകരണത്തിനായാണ് പോസ്റ്റുമാർട്ടം നടപടികൾ നടത്തിയത്.
Also Read: തൃശൂർ പൂരവുമായി ബന്ധപ്പെട്ട് അനാവശ്യമായ വാര്‍ത്തകൾ പ്രോത്സാഹിപ്പിക്കരുത്; മന്ത്രി കെ രാജൻ
പുക ഉയർന്നതുമായി മരണങ്ങൾക്ക് ബന്ധമില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. മരിച്ചവർ അത്യാസന്ന നിലയിലുള്ളവരായിരുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കി. മരിച്ചത് നാല് രോഗികളാണെന്നും ഇവർ മറ്റ് അസുഖങ്ങളാൽ ഗുരുതരാവസ്ഥയിലുള്ളവർ ആയിരുന്നുവെന്നും അധികൃതർ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here