
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടം, യു പി എസ് ന്റെ ബാറ്ററി തകരാർ കാരണമെന്ന് പ്രാഥമിക റിപ്പോർട്ട്. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വിഭാഗത്തിൻ്റെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. എന്നാൽ യു പി എസ് ന്, 2026 ഒക്ടോബര്‍ മാസം വരെ വാറണ്ടിയുണ്ടായിരുന്നു. അതേസമയം മെഡിക്കൽ കോളേജിൽ താൽക്കാലിക കാഷ്വാലിറ്റി പ്രവർത്തനം തുടങ്ങി.
ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും ജില്ലാ ഫോറൻസിക് വിഭാവും നടത്തിയ പരിശോധനയിലാണ് യു പി എസ് ന്റെ ബാറ്ററി തകരാർ കണ്ടെത്തിയത്. സിപിയു യൂണിറ്റിൽ തീപ്പിടിക്കാൻ കാരണം ബാറ്ററിയിലെ ഇന്റെർനൽ ഷോർട്ടേജാണ്. ഇത് കാരണം ഒരു ബാറ്ററി ചൂടായി ബൾജ് ചെയ്ത് പൊട്ടിതെറിച്ചു. തീ പടർന്നു മറ്റു ബാറ്ററികളും കത്തി. 34 ബാറ്ററികളാണ് നശിച്ചത്. യു പി എസ് മുറിയിൽ മാത്രമാണ് അപകടം ഉണ്ടായത്. തുടർന്ന് പുക കെട്ടിടത്തിൽ മുഴുവനായി വ്യാപിച്ചു.
Also read: സ്ലീപ്പർ വെട്ടി ജനറൽ കോച്ച് കൂടുതലിടും; മാറ്റം അനന്തപുരി, കൊല്ലം എക്സ്‌പ്രസുകളിൽ
2026 ഒക്ടോബര്‍ മാസം വരെ വാറണ്ടി ഉള്ളതാണ് എംആര്‍ഐ മെഷീനും യുപിഎസും. ഫിലിപ്‌സ് നിയോഗിച്ച ഏജന്‍സി തന്നെയാണ് യുപിഎസിന്റേയും മെയിന്റനന്‍സ് നടത്തുന്നത്. ഇത് 6 മാസത്തില്‍ ഒരിക്കല്‍ പരിശോധിച്ച് കുഴപ്പമില്ലെന്ന് ഉറപ്പ് വരുത്താറുണ്ട്. സ്ഥിതി വിലയിരുത്താൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കെ വി വിശ്വനാഥൻ്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ അവലോകന യോഗം ചേർന്നു.
സാങ്കേതിക പരിശോധന തുടരാനും ജീവനക്കാരുടെ മൊഴി എടുക്കാനും പൊലീസ് തീരുമാനിച്ചു, സിസിടിവി പരിശോധിക്കും. മെഡിക്കൽ കോളേജിൽ താൽക്കാലിക കാഷ്വാലിറ്റി പ്രവർത്തനം തുടങ്ങി. രാവിലെ മുതലാണ് അത്യാഹിത വിഭാഗത്തിലെ സേവനങ്ങൾ ലഭ്യമാണ്. ബീച്ച് ആശുപത്രി കാഷ്വാലിറ്റിയിലും കൂടുതൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. മരിച്ച 4 പേരുടേയും പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിൽ പുക ശ്വസിച്ചല്ല മരണകാരണമെന്ന് വ്യക്തമായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here