
കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ നിന്നും പുക ഉയർന്ന് ഭീതി പടർത്തി. പുക ഉയർന്നതിനെ തുടർന്ന് കാഷ്വാലിറ്റി ബ്ലോക്കിൽ നിന്ന് മുഴുവൻ രോഗികളേയും സുരക്ഷിതമാക്കി മാറ്റി . എംആർഐ യുപിഎസ് റൂമിൽ നിന്നാണ് പുക ഉയർന്നത്. ചെറിയ പൊട്ടിത്തെറി നടന്നതായാണ് വിവരം. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.
മുപ്പതോളം പേരെ സ്വകാര്യ ആശുപത്രികളിലേക്കു മാറ്റി. അത്യാഹിത സേവനം ആവശ്യമുള്ള രോഗികള്‍ക്ക് ബീച്ച് ഹോസ്പിറ്റലില്‍ അതിനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി അവിടെ ലഭ്യമാക്കും.
കാഷ്വാലിറ്റി ബ്ലോക്ക് പൊലീസ് സീൽ ചെയ്തു. വിദഗ്ധ പരിശോധന നാളെ നടക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here