
കോഴിക്കോട് മെഡിക്കൽ കോളജിൽ പി.എം.എസ്.എസ്.വൈ ബ്ലോക്കിലെ ആറാം നിലയിൽ ഇന്ന് വീണ്ടും പുക ഉയർന്നു. ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റിൻ്റെ പരിശോധനക്കിടെയാണ് ചെറിയ തോതിൽ പുക ഉയർന്നത്.
ആറാം നിലയിൽ ഓപ്പറേഷൻ തിയ്യറ്ററിന് വേണ്ടി സജ്ജികരിച്ച മുറിയിലാണ് പുക ഉയർന്നത്. ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റിൻ്റെ പരിശോധനക്കിടെ സ്പാർക്ക് വരുകയും പുക ഉയരുകയുമായിരുന്നു. ആറാം നിലയിൽ രോഗികൾ ഉണ്ടായിരുന്നില്ല. ഓരോ നിലയിലും ഇലകട്രിക്കൽ ഇൻസ്പക്ട്രേറ്റിൻ്റെ പരിശ്രാധന നടന്നു വരുകയാണെന്നും പരിശോധനക്കിടെയാണ് സംഭവം നടന്നതെന്നും പ്രിൻസിപ്പാൾ ഡോ.സജീത് കുമാർ പറഞ്ഞു.
അതേസമയം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് എതിരെ ചിലർ തെറ്റായ പ്രചാരണം നടത്തുകയാണെന്നും രാഷ്ട്രീയ ലാഭം നേടാൻ ശ്രമിക്കുന്നത് ഹീനമായ പ്രവർത്തിയാണെന്നും ഡിവൈഎഫ് ഐ സംസ്ഥാന പ്രസിഡൻ്റ് വി. വസിഫ് പറഞ്ഞു.
മൂന്നും നാലും നിലകൾ പരിശ്രാധന നടത്തി ഉറപ്പ് വരുത്തിയ ശേഷമാണ് നിലത്ത് കിടന്നിരുന്നതും ആരോഗ്യനില തൃപത്തികരമായ രോഗികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. രോഗികളെ കെട്ടിടത്തിൽ പ്രവേശിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here