കെപിസിസി ഫണ്ട് വിവാദം: കൈരളി ന്യൂസിന്റെ വാർത്ത സ്ഥിരീകരിച്ച് വിഡി സതീശൻ, പുറത്തു വന്നത് ആഭ്യന്തര ചർച്ച

കെപിസിസി ഫണ്ട് വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. സതീശന്റെയും സുധാകരന്റെയും ഫോൺ കോൾ പങ്കുവെച്ചുകൊണ്ട് കൈരളി ന്യൂസ് നൽകിയ വാർത്ത സ്ഥിരീകരിച്ചാണ്‌ വിഡി സതീശൻ രംഗത്തെത്തിയത്. അത് നേതാക്കൾ തമ്മിലുള്ള ഫോൺ സംഭാഷണമല്ല
കെപിസിസി സൂം മീറ്റിങ്ങിലെ സംഭാഷണമാണെന്ന് സതീശൻ പറഞ്ഞു. 137 ചലഞ്ചിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നിർദ്ദേശമാണ് മീറ്റിങ്ങിൽ പറഞ്ഞതെന്നും, അത് പാർട്ടിക്കുള്ളിൽ നടന്ന ആഭ്യന്തര ചർച്ചയാണെന്നും സതീശൻ പ്രതികരിച്ചു.

ALSO READ: അമേഠിയിൽ പ്രതിസന്ധി മുറുകുന്നു; സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപേ റോബർട്ട് വാദ്രക്കായി പോസ്റ്ററുകൾ

കെപിസിസി ഫണ്ട്‌ വിവാദത്തിൽ കൈരളി ന്യൂസ് കൂടുതൽ തെളിവുകൾ പുറത്തുവിട്ടിരുന്നു. ഫണ്ടിനെ ചൊല്ലി കെ സുധാകരനും വിഡി സതീശനും തമ്മിൽ രൂക്ഷമായ തർക്കം നടന്നു. ഇരുവരും തമ്മിലുള്ള സംഭാഷണം കൈരളി ന്യൂസിന് ലഭിച്ചിരുന്നു. 137 രൂപ ചലഞ്ചിൽ പിരിച്ചെടുത്തത് എത്ര എന്ന് സുധാകരനോട് സതീശൻ ചോദിച്ചു. എന്നാൽ താൻ പിരിച്ചെടുത്ത തുകയുടെ ഓഡിറ്റിങ് നടത്തിയിട്ടില്ലെന്നും, പിരിച്ച തുകയുടെ കൃത്യമായ കണക്കില്ലെന്നുമായിരുന്നു കെ സുധാകരന്റെ സമ്മതം.

ALSO READ: ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങരുത്; കെഎസ്‌ആർടിസിക്ക്‌ 50 കോടി അനുവദിച്ച് സർക്കാർ

സുധാകരൻ പറയുന്ന കണക്കും ഡിസിസികൾ നൽകിയ കണക്കുകൾ തമ്മിൽ പൊരുത്തമില്ലെന്നുള്ളത് സംഭാഷണത്തിൽ വ്യക്തമാണ്. കണക്കിലെ അവ്യക്തതയെച്ചൊല്ലി ഇരു നേതാക്കളും ഫോണിലൂടെ തമ്മിൽ കൊമ്പു കോർത്തു. അതേസമയം, ഫണ്ടിൽ ക്രമക്കേട് നടന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News