
പുതിയ കെ.പി.സി.സി പ്രസിഡൻ്റ് നിയമനവുമായി ബന്ധപ്പെട്ട തർക്കം കോൺഗ്രസ് പാർട്ടിയിൽ രൂക്ഷമാകുന്നതിനിടെ ഇപ്പോൾ ഒന്നും പറയുന്നില്ല, പറയാനുള്ളത് നാളെ പറയും എന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരൻ. പുതിയ കെ.പി.സി.സി പ്രസിഡൻ്റ് നിയമനവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
അതേസമയം കെ സുധാകരനെ അനുകൂലിച്ച് കണ്ണൂരിലും, കോട്ടയത്തും പോസ്റ്ററുകൾ. ആൻ്റോ ആൻ്റണിയുടെ തട്ടകമായ പൂഞ്ഞാറിലും സുധാകരനെ പിന്തുണച്ച് ഫ്ലക്സ് ബോർഡുകൾ ഉയർന്നു കഴിഞ്ഞു. കെ സുധാകരൻ തുടരണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
പുതിയ കെ.പി.സി.സി പ്രസിഡൻ്റ് നിയമനവുമായി ബന്ധപ്പെട്ട തർക്കം കോൺഗ്രസ് പാർട്ടിയിൽ രൂക്ഷമാവുകയാണ്. ഇതിനിടയിലാണ് സുധാകരനെ പിന്തുണച്ചു കൊണ്ടുള്ള പോസ്റ്ററുകൾ വിവിധ ഇടങ്ങങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കെ സുധാകരനെ അനുകൂലിച്ച് കണ്ണൂരിൽ പോസ്റ്ററുകൾ ഉയർന്നു. കെ സുധാകരൻ തുടരണമെന്നാണ് പോസ്റ്ററിലെ ആവശ്യം. കോൺഗ്രസ്സ് പടയാളികൾ എന്ന പേരിലാണ് പോസ്റ്റർ പതിച്ചിട്ടുള്ളത്. ആന്റോ ആൻറണിയുടെ സ്വന്തം തട്ടകമായ പൂഞ്ഞാർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലക്സ് ബോർഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
യുഡിഎഫിനെ അധികാരത്തിൽ എത്തിക്കാൻ സുധാകരൻ പ്രസിഡൻ്റായി തുടരണമെന്നാണ് ഫ്ലക്സ് ബോർഡുകളിലെ ആവശ്യം. ആൻ്റോയുടെ സ്വന്തം നാടായ മുന്നിലവിലും ഫ്ലക്സ് ഉയർന്നിട്ടുണ്ട്. സേവ് കോൺഗ്രസ് രക്ഷാസമിതി പൂഞ്ഞാർ എന്ന പേരിലാണ് ബോർഡുകൾ. നേതാക്കൾക്ക് ഇടയിലെ തർക്കം താഴെത്തട്ടിലേക്കും വ്യാപിച്ചിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here