പ്രകൃതിയുമായുള്ള പോരാട്ടത്തിൽ ഉപഭോക്താക്കളുടെ സഹകരണം അഭ്യർത്ഥിച്ച് കെഎസ്‌ഇബി

KSEB RAIN

വൈദ്യുതി പുനഃസ്ഥാപിക്കാൻ ജീവനക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രയത്നിക്കുന്നതായും ഉപഭോക്താക്കൾ സഹകരിക്കണമെന്നും കെഎസ്‌ഇബി. കേരളത്തിൽ ഉടനീളം വീശിയടിച്ച കാറ്റിലും വ്യാപകമായി തുടരുന്ന തീവ്ര മഴയിലും വൈദ്യുതി വിതരണ സംവിധാനത്തിന് കനത്ത നാശനഷ്ടമാണുണ്ടായിട്ടുള്ളത്. മരങ്ങൾ കടപുഴകി വീണും മരക്കൊമ്പുകൾ ഒടിഞ്ഞു വീണും നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും ലൈനുകൾ തകരുകയും ചെയ്തു.

പ്രാഥമിക കണക്കുകളനുസരിച്ച് 60 കോടിയോളം രൂപയുടെ നാശനഷ്ടങ്ങളാണ് കെഎസ്ഇബിക്ക് ഉണ്ടായിട്ടുള്ളതെന്നും പ്രകൃതിദുരന്തം വരുത്തിയ പ്രതിബന്ധങ്ങൾ വകവയ്ക്കാതെ കെഎസ്ഇബി ജീവനക്കാർ പൂർണ്ണമായും കർമ്മനിരതരാണെന്നും കെഎസ്‌ഇബി പ്രസ്താവനയിൽ പറഞ്ഞു.

ALSO READ; മന്ത്രിസഭായോഗ തീരുമാനങ്ങള്‍: നവകേരള സദസ്സ് നിര്‍‍ദേശങ്ങള്‍ നടപ്പാക്കാന്‍ 982 കോടി രൂപയുടെ പദ്ധതികള്‍

സമയബന്ധിതമായ ഇടപെടലുകളിലൂടെ അപകടങ്ങൾ ഒഴിവാക്കാനും യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുന:സ്ഥാപിക്കുവാനുമുള്ള അശ്രാന്തപരിശ്രമം നടന്നുവരുകയാണ്. പലയിടത്തും വെള്ളപ്പൊക്കത്തെ തുടർന്ന് പൊതുജനങ്ങൾക്ക് സുരക്ഷാ ഭീഷണിയുള്ളതിനാൽ നിരവധി ഹൈ ടെൻഷൻ ലൈനുകളും ട്രാൻസ്ഫോർമറുകളും ഓഫ് ചെയ്ത് വയ്ക്കേണ്ട സ്ഥിതിയുണ്ട്.

അപൂർവ്വം ചിലയിടങ്ങളിൽ ഉപഭോക്താക്കൾ കെഎസ്ഇബി ഓഫീസുകളിലെത്തി പ്രശ്നമുണ്ടാക്കുന്നതും പ്രസ്താവനയിൽ പറയുന്നു. ചിലയിടങ്ങളിൽ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതായും പരാതികളുണ്ട്. ജീവനക്കാരുടെ കൃത്യനിർവ്വഹണത്തെയും ആത്മവീര്യത്തെയും തടസ്സപ്പെടുത്തരുത് എന്ന് അഭ്യർത്ഥിക്കുന്നതായും കെഎസ്‌ ഇ ബി അറിയിച്ചു.

ALSO READ; വൈദ്യുതി ബില്ല് കുറയും; ഇന്ധനസർചാർജ് കുറച്ചു

വൈദ്യുതി തടസ്സമുണ്ടാകുമ്പോൾ ഒരു പ്രദേശമാകെ വെളിച്ചമെത്തിക്കുന്ന 11കെ വി ലൈനിലെ തകരാറുകൾ പരിഹരിക്കുന്നതിനാണ് കെ എസ് ഇ ബി മുൻഗണന നൽകുക. തുടർന്ന് ഉപഭോക്താക്കൾക്ക് വൈദ്യുതി എത്തിക്കുന്ന ലോ ടെൻഷൻ ലൈനുകളിലെ തകരാറുകളായിരിക്കും പരിഹരിക്കുക. ശേഷം മാത്രമായിരിക്കും വ്യക്തിഗത പരാതികൾ പരിഹരിക്കുകയെന്നും കെഎസ്‌ഇബി വ്യക്തമാക്കി.

ഉപഭോക്താക്കളുടെ എല്ലാ പരാതികളും സമയബന്ധിതമായി പരിഹരിക്കുവാൻ കെഎസ്ഇബി ജീവനക്കാർ പരിശ്രമിക്കുന്നുണ്ടെന്നും, ഈ സാഹചര്യം മനസ്സിലാക്കി ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News