
സൗദി അറേബ്യ, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളുമായി കുവൈത്തിനെ ബന്ധിപ്പിക്കുന്ന റെയിൽവെ ശൃംഖലയുടെ ആദ്യഘട്ട വികസനത്തിനുള്ള കരാറിൽ കുവൈത്ത് ഒപ്പുവച്ചു. തുർക്കിയിലെ പ്രമുഖ കൺസൾട്ടൻസി സ്ഥാപനമായ പ്രോയാപിയുമായുള്ള ഈ കരാർ, കുവൈത്തിലെ അൽ-ഷദ്ദാദിയ മുതൽ നുവൈസീബ് വരെ നീളുന്ന 111 കിലോമീറ്റർ പാതയുടെ പഠനം, വിശദമായ രൂപകൽപ്പന, ടെൻഡർ തയ്യാറാക്കൽ എന്നിവ ഉൾക്കൊള്ളുന്നു.
2,177 കിലോമീറ്റർ ദൈർഘ്യത്തിൽ വിഭാവനം ചെയ്തിരിക്കുന്ന ഗൾഫ് റെയിൽ പദ്ധതിയുടെ ഭാഗമായി, ഈ കരാർ പ്രാദേശികവും അന്തർദേശീയവുമായ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഇടയാക്കും. ഗൾഫ് രാജ്യങ്ങൾക്കിടയിലെ ചരക്ക് ഗതാഗതവും യാത്രക്കാരുടെയും ഒഴുക്കും വർദ്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ALSO READ; കുവൈറ്റിലെ ഡ്രൈവിങ്ങ് ടെസ്റ്റുകൾ ഇനി മുതൽ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള വാഹനങ്ങൾ ഉപയോഗിച്ച്
“പദ്ധതിയുടെ രൂപകൽപ്പനാ ഘട്ടം പൂർത്തിയായ ഉടൻ, നടപ്പിലാക്കലിനുള്ള ടെൻഡർ നടപടികൾ ആരംഭിക്കും. ഗൾഫ് റെയിൽ ശൃംഖലയിലെ പ്രധാന കേന്ദ്രമായി കുവൈത്ത് മാറും എന്നതാണ് പദ്ധതിയുടെ ദീർഘകാല ലക്ഷ്യം,’’ എന്ന് പൊതു മരാമത്ത് മന്ത്രി ഡോ. നൗറ അൽ മിഷാൻ പറഞ്ഞു. ഗൾഫ് സഹകരണ കൗൺസിലിന്റെ പരിധിയിലുള്ള രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതോടൊപ്പം, പ്രാദേശിക സാമ്പത്തിക വികസനം, തൊഴിൽ അവസരങ്ങൾ, അന്തർദേശീയ വ്യാപാര മാർഗങ്ങൾ എന്നിവയിലും ഈ പദ്ധതി വൻ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

