
‘എമ്പുരാൻ’ ചിത്രത്തിലുള്‍പ്പെടെ അഭിനയിച്ച സഹനടൻ അഹമ്മദാബാദിൽ അറസ്റ്റിൽ. ഹേമന്ദ് നാഗിൻദാസ് മോദി (53) ആണ് പൊലീസിൻ്റെ പിടിയിലായത്. കൊലപാതക കേസിൽ പരോളിനിറങ്ങി മുങ്ങി നടന്ന ഇയാള്‍ 12 വർഷങ്ങള്‍ക്കിപ്പുറമാണ് അറസ്റ്റിലായത്. 2014ൽ പരോളിൽ പുറത്തിറങ്ങിയതിന് പിന്നാലെ മുങ്ങുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് ഗീകന്ദ മെട്രോ സ്റ്റേഷനിൽവെച്ച് അറസ്റ്റിലാകുന്നത്. വ്യക്തിത്വം മറച്ചുവെച്ചുകൊണ്ട് എൻ്റർടെയ്ൻമെൻ്റ് മേഖലയിൽ ഇയാള്‍ പ്രവർത്തിച്ച് വരികയായിരുന്നുവെന്ന് ആഹമ്മദാബാദ് ക്രൈം ബ്രാഞ്ച് പൊലീസ് ഇൻസ്പെക്ടർ പി എം ദഖ്റ പറഞ്ഞു.
‘പരോളിനിറങ്ങി ഒളിവിൽ കഴിയുകയായിരുന്ന ഹേമന്തിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്യുന്നത്. കൊലപാതകക്കേസിൽ കഴിഞ്ഞ 2014ന് മുൻപ് വരെ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു. എന്നാൽ പരോള്‍ അനുവദിച്ചതിന് പിന്നാലെ ഒളിവിൽ പോയി. ഇക്കാലയളവിൽ തന്നെ സിനിമയിലും സമൂഹമാധ്യമത്തിലും സജീവമായി. വെബ് സീരീസുകളിലും അഭിനയിച്ചിരുന്നു. ധഖ്റ പറഞ്ഞു.’
ALSO READ: അതിരാവിലെ വിളിച്ചുണർത്തിയതിൽ പ്രകോപനം; ഉത്തർപ്രദേശിൽ യുവാവ് സ്വയം വെടിയുതിർത്ത് മരിച്ചു
അഹമ്മദാബാദിൽ എത്തിയതിന് പിന്നാലെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ, ജയേഷ് ഭായ് ജോർദാർ, മെട്രോ ഇൻ ദിനോ, എമ്പുരാൻ വരാനിരിക്കുന്ന ലാഹോർ 1947 എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

