
ഗോവയിലെ ഷിർഗാവോയിൽ ശ്രീ ലൈരായ് സത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും ഏഴ് പേർ മരിച്ചു. മുപ്പതിലധികം പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു. ഇവരെ ഗോവ മെഡിക്കൽ കോളേജിലും (ജിഎംസി) മാപുസയിലെ നോർത്ത് ഗോവ ജില്ലാ ആശുപത്രിയിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. സംഭവത്തെത്തുടർന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നോർത്ത് ഗോവ ജില്ലാ ആശുപത്രി സന്ദർശിച്ചു.
വെള്ളിയാഴ്ചയാണ് സത്ര ആരംഭിച്ചത്. ഗോവയിലെ ഷിർഗാവോയിലുള്ള ശ്രീ ലൈരായ് ദേവി ക്ഷേത്രത്തിൽ ആഘോഷിക്കുന്ന ഒന്നാണ് വാർഷിക ഉത്സവമാണ് ശ്രീ ലൈരായ് സത്ര. വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ക്ഷേത്ര ഘോഷയാത്രയ്ക്കിടെ വൻ ജനക്കൂട്ടം തടിച്ചുകൂടിയതിനെ തുടർന്ന് സ്ഥലത്ത് തിക്കും തിരക്കും ഉണ്ടാക്കുകയായിരുന്നു. ഗോവ, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഭക്തർ ഉത്സവത്തിനായി ക്ഷേത്രത്തിൽ ഒത്തുകൂടിയിരുന്നു.
ALSO READ: അടുത്ത മൂന്ന് മണിക്കൂർ കേരളത്തിലെ ആറ് ജില്ലകളിൽ റെഡ് അലർട്ട്
അമിത തിരക്കും അപര്യാപ്തമായ ക്രമീകരണങ്ങളുമാണ് ദാരുണമായ സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി ഗോവ മെഡിക്കൽ കോളേജും മറ്റ് ജില്ലാ ആശുപത്രികളും അതീവ ജാഗ്രതയിലാണെന്നും, ഇരകളെ മാറ്റുന്നതിനും സ്ഥലത്തുതന്നെ ചികിത്സിക്കുന്നതിനുമായി പത്ത് നൂതന 108 ആംബുലൻസുകൾ വിന്യസിച്ചിട്ടുണ്ടെന്നും ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here