
ലഷ്‌കര്‍-ഇ-തൊയിബ കമാന്‍ഡറിന് പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സൂചന. ലഷ്‌കര്‍-ഇ-തൊയിബ കമാന്‍ഡര്‍ ഫാറൂഖ് അഹമ്മദ് ആസൂത്രണത്തില്‍ പങ്കുണ്ടെന്നാണ് പറത്തുവരുന്ന സൂചന. കാശ്മീര്‍ ഭീകരവിരുദ്ധ നടപടികളുടെ ഭാഗമായി ഇയാളുടെ വീട് സുരക്ഷാസേന പൊളിച്ചു നീക്കിയിരുന്നു.
അതേസമയം പഹൽഗാം ഭീകരർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. കത്വ, ബന്ദിപോറ, ബൈസർ മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു . ഭീകരാക്രമണത്തിൽ എൻഎയുടെ അന്വേഷണവും പുരോഗമിക്കുകയാണ്. ആക്രമണത്തിൽ പങ്കെടുത്തവർ ഒന്നര വർഷം മുന്പ് ജമ്മു കാശ്മീരിൽ എത്തിയെന്ന് എൻഐഎക്ക് വിവരം ലഭിച്ചു.
Also Read : കേന്ദ്ര മന്ത്രിസഭായോഗം ഇന്ന്; ഭീകരാക്രമണത്തിൽ സ്വീകരിച്ചിട്ടുള്ള സുരക്ഷാ പ്രതിരോധ നടപടികൾ വിലയിരുത്തും
കേസിൽ നിർണായക ദൃക്സാക്ഷിയുടെ മൊഴിയും എൻ ഐ എ രേഖപ്പെടുത്തി. നയതന്ത്ര തിരിച്ചടിക്ക് പുറമേ പാക്കിസ്ഥാൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്താനും, ഇന്ത്യൻ തുറമുഖങ്ങളിൽ നിന്ന് പാക് കപ്പലുകൾക്ക് നിരോധനം ഏർപ്പെടുത്താനുമാണ് ആലോചിക്കുന്നത്. അതേസമയം ജമ്മു കാശ്മീരിലെ വിനോദസഞ്ചാര മേഖലകളിൽ പൂർണ്ണമായും അടച്ചിടാനുള്ള തീരുമാനത്തെ ആശങ്കയോടെയാണ് പ്രദേശവാസികൾ കാണുന്നത്.
പെഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ആദ്യ കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ 11 മണിക്കാണ് യോഗം ചേരുക. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയായേക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here