
കഴിഞ്ഞ ഒമ്പത് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് കാലാനുസൃതമായ പുരോഗതി നേടാനായെന്നും ഈ മാറ്റങ്ങൾ സ്വയംഭൂവായി ഉണ്ടായതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് കൽപറ്റയില്‍ എൽ ഡി എഫ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം മാറാന്‍ ഫണ്ട് മാറ്റി വച്ചു. രാജ്യത്തെ ആദ്യത്തെ 12 യൂണിവേഴ്‌സിറ്റികളില്‍ ആദ്യത്തെ മൂന്നെണ്ണം നമ്മുടെ യൂണിവേഴ്‌സിറ്റികളാണ്. ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളത്തെ ഹബ്ബാക്കി മാറ്റാനാണ് ലക്ഷ്യം. ഒന്നും നടക്കില്ല എന്ന് കരുതിയ നാട്ടില്‍ വന്‍ മാറ്റങ്ങള്‍ ഉണ്ടായി. 5 ലക്ഷം കുട്ടികള്‍ കൊഴിഞ്ഞുപോയിടത്ത് 10 ലക്ഷം കുട്ടികള്‍ വന്നുചേര്‍ന്നു.
Read Also: മെഡി. കോളേജുകളിൽ അടക്കം വരിനിൽക്കേണ്ടതില്ല; സംസ്ഥാനത്ത് 750 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ- ഹെല്‍ത്ത്
ഒരു സര്‍ക്കാര്‍ ആരുടെ കൂടെ നില്‍ക്കണം എന്നതാണ് വിഷയം. സര്‍ക്കാര്‍ നാടിന് വേണ്ടി നിലകൊള്ളണം. സാമൂഹ്യ പ്രതിബദ്ധതയോടെ എല്‍ ഡി എഫ് പ്രവര്‍ത്തിച്ചു. പശ്ചാത്തല സൗകര്യ വികസനം ഉണ്ടായി. രണ്ട് ഹൈവേകൾക്ക് പതിനായിരം കോടി നീക്കിവച്ചു. 5000 കോടി രൂപയുടെ നിർമാണ പ്രവൃത്തികള്‍ വിവിധ സ്‌കൂളുകളിലായി നടന്നു. വയനാട് ജില്ലയിലെ എല്ലാ സ്‌കൂളുകളും ഹൈടെക് പദവിയില്‍ ഉയര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here