ലൈഫ്‌: ഭവനരഹിത കുടുംബങ്ങൾക്ക്‌ കിടപ്പാടം, ഒരു ചുവടുകൂടി കടന്ന് സര്‍ക്കാര്‍

സംസ്ഥാനത്തെ ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് കിടപ്പാടം നല്‍കുക എന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യമാണ്. 3.5 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഇതുവരെ അടച്ചുറപ്പുള്ള വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. ഇപ്പോ‍ഴതാ മുഴുവൻ ഭവനരഹിതർക്കും സുരക്ഷിതമായ കിടപ്പാടം ഒരുക്കുന്നതിന്  ഒരു ചുവടുകൂടി കടന്നിരിക്കുകയാണ് സര്‍ക്കാര്‍.

2020ലെ ലെെഫ് ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടുകയും കരാർ വയ്‌ക്കാതിരിക്കുകയും ചെയ്‌ത ഭൂമിയുള്ള 3.55 ലക്ഷം ഭവനരഹിത കുടുംബങ്ങൾക്ക്‌ വീട്‌ നൽകുന്നതിന്‌ ആവശ്യമായ തുക കുറഞ്ഞ പലിശനിരക്കിൽ കണ്ടെത്തുന്നതിനുള്ള സാധ്യത പരിശോധിക്കാൻ സർക്കാർ എട്ടംഗ സമിതിയെ നിയോഗിച്ചു.

ALSO READ: ‘ഇന്ത്യ’-4, ബിജെപി-3: ഒരുപടി മുന്നില്‍ പ്രതിപക്ഷ സഖ്യം

വായ്‌പാമാർഗങ്ങൾ, തിരിച്ചടവ്‌ കാലാവധി, തിരിച്ചടവ്‌ വ്യവസ്ഥ, തുക കേരള ബാങ്കിൽനിന്ന്‌ കണ്ടെത്തുന്നതിനുള്ള സാധ്യത തുടങ്ങിയവ പരിശോധിച്ച്‌ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി വിശദ പദ്ധതി തയ്യാറാക്കുന്നതിനാണ്‌ സമിതിയെ നിയോഗിച്ചത്‌. വായ്‌പാമാനദണ്ഡങ്ങൾ ഉൾപ്പെടെയാണ്‌ പദ്ധതി റിപ്പോർട്ട്‌ സർക്കാരിന്‌ സമർപ്പിക്കേണ്ടത്‌. തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടർ ചെയർമാനും ലൈഫ്‌ മിഷൻ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസർ കൺവീനറുമായുള്ള സമിതിയിൽ ധനവകുപ്പ്‌ പ്രതിനിധിയും തദ്ദേശവകുപ്പിലെ റൂറൽ, അർബൻ ഡയറക്ടർമാരും കേരള ബാങ്ക്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറും ചീഫ്‌ ജനറൽ മാനേജരും കെയുആർഡിഎഫ്‌സി എംഡിയും പ്രതിനിധികളാണ്‌.

ALSO READ: ദില്ലിയിൽ കൈരളി വാർത്താ സംഘത്തെ ആക്രമിച്ചതിൽ തിരുവനന്തപുരം പ്രസ് ക്ലബ് പ്രതിഷേധിച്ചു

സംസ്ഥാനം 13,736.10 കോടി രൂപയാണ്‌ 2017 മുതൽ 2023 വരെ ലൈഫ്‌ പദ്ധതിയിൽ ചെലവഴിച്ചത്‌. പദ്ധതിയിൽ പൂർത്തിയായ വീടുകൾ നാലു ലക്ഷത്തിലേക്ക്‌ അടുക്കുകയാണ്‌. ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച്‌ 3,48,026 വീട്‌ പൂർത്തിയായി. 1,17,762 വീടും 25 ഭവനസമുച്ചയവും നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. സമുച്ചയങ്ങളിൽ 1201 കുടുംബത്തിന്‌ ഭവനം ലഭിക്കും. 2024ൽ ലൈഫ്‌ പദ്ധതിയിൽ ആകെ വീടുകൾ അഞ്ച്‌ ലക്ഷം കടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel