
ലോക്‌സഭ മണ്ഡലങ്ങളുടെ പുനർനിർണയം ഏകപക്ഷീയമായി നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ചെന്നൈയിൽ ഇന്ന് പ്രതിഷേധ സംഗമം. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ നേതൃത്വത്തിലുള്ള പ്രതിഷേധ യോഗത്തിൽ കേരളം, കർണാടക, തെലങ്കാന, ബംഗാൾ, ഒഡിഷ , പഞ്ചാബ് ഉൾപെടെ പ്രതിപക്ഷ സംസ്ഥാനങ്ങളിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ തന്നെ ചെന്നൈയിൽ എത്തി. തെലങ്കാല മുഖ്യമന്ത്രി രേവന്ത് റെഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ എന്നിവരും ചെന്നൈയിലെത്തി. കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ, ബിആർഎസ് വർക്കിംഗ് പ്രസിഡണ്ട് കെ ടി രാമറാവു, ഒഡീഷ കോൺഗ്രസ് പ്രസിഡണ്ട് ഭക്ത ചരൺ ദാസ്, ബിജെഡി നേതാക്കളായ അമർ പട്നായക്, സഞ്ജയ് കുമാർ ദാസ് എന്നിവരും ചെന്നൈയിൽ എത്തിയിട്ടുണ്ട്. രാവിലെ 10 മണിക്കാണ് യോഗം ആരംഭിക്കുക.
Also read: താമരശ്ശേരിയിൽ യുവാവ് വിഴുങ്ങിയത് എം ഡി എം എ എന്ന് സ്ഥിരീകരണം
മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ യോജിച്ചുള്ള പ്രക്ഷോഭത്തിന് നേതാക്കൾ തീരുമാനമെടുക്കും. കേന്ദ്രസർക്കാരിനെതിരെ നിയമപരമായും രാഷ്ട്രീയമായും നേരിടാനുള്ള നിർണായക തീരുമാനമെടുക്കും. അതേസമയം തന്നെ തമിഴ്നാട്ടിലെ ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ രാവിലെ 10 മണിക്ക് കരിങ്കോടി പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ജനകീയ പ്രശ്നങ്ങൾ മറച്ചുവെച്ച് 2026 ലെ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് നാടകം കളിക്കുകയാണ് എംകെ സ്റ്റാലിൻ എന്നാണ് ബിജെപി ആരോപണം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here